ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ കണ്ണൂരിന് സമാനമായ കലുഷിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമത്തെ ബിജെപി നിയോജക മണ്ഡലം കമ്മറ്റി അപലപിച്ചു. സമാധാനപരമായി ജനാധിപത്യ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടന്നുവന്നിരുന്ന കുമരകം, തിരുവാര്‍പ്പ്, അയ്മനം, ഏറ്റുമാനൂര്‍ പ്രദേശങ്ങളില്‍ സിപിഎം അധികാരത്തിന്റെ തണലില്‍ അക്രമ പരമ്പരകളാണ് അഴിച്ചുവിടുന്നത്. തിരുവാര്‍പ്പില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. പ്രതികള്‍ പോലീസിന്റെ കണ്മുന്നില് കിടന്നു വിലസിയിട്ടും അറസ്റ്റ് ചെയ്യുന്നില്ല. ഏറ്റുമാനൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവരുടെ തന്നെ കൊടി തോരണങ്ങള്‍ നശിപ്പിച്ച് പ്രതികാരത്തിനെന്ന ഭാവേന ബിജെപി, ആര്‍എസ്എസ് കൊടിമരങ്ങള്‍ എമ്പാടും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പാര്‍ട്ടിയേയും പോഷക സംഘടനകളെയും വിടാതെ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന് ശ്രമിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറിമാരായ ആന്റണില്‍ അറയില്‍, അനീഷ് വി.നാഫ്, സെക്രട്ടറി ജോഷിചീപ്പുങ്കല് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: