തിരുവനന്തപുരം: ഭരണക്ഷിയായ സിപിഎം കേരളത്തില്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയാണെന്നും എതിരാളികളെ ചുട്ടുകൊല്ലുന്ന നയമാണ് അവര്‍ നടത്തുന്നതെന്നും മാറനല്ലൂര്‍ ജംഗ്ഷനില്‍ നടന്ന രാഷ്ട്രീയ വിശദീകരണം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി നേതാവ് അലിഹാജി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ നടക്കുന്നില്ല. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത് ഇടത് വലത് മുന്നണികള്‍ ആണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവര്‍ നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ന് ബിജെപിയോടൊപ്പം ചേര്‍ന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ ഒട്ടാകെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകും എന്നാണ് ഇടത് വലത് മുന്നണികള്‍ പ്രചരിപ്പിച്ചത് എന്നാല്‍ ഇന്ന് ലോകത്തിലെതന്നെ ഒന്നാം ശക്തിയായി ഇന്ത്യമാറി. സഹകരണമേഖലയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നു എന്ന ബിജെപിയുടെ വാദം സത്യമായി തീരുകയാണ്. സംസ്ഥാന സര്‍ക്കാരിന് എതിരെ നടക്കുന്ന ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി തകര്‍ക്കാം എന്നാണ് സിപിഎം വിചാരിക്കുന്നത്. കല്ലമ്പലത്തില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യുവാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന പോലീസിന് മുഖ്യമന്ത്രി പ്രതേ്യകം അവാര്‍ഡ് നല്‍കുകയാണ് അതാണ് കല്ലമ്പലത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ കൈ അടിച്ചു ഒടിച്ച സിഐക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവ് ബാദുഷ തങ്ങള്‍, ആലംങ്കോട് ദാനശീലന് ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ അഡ്വ. അഷറഫ്, ഷാജഹാന്, ബിജെപി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ചാവര്‍കോട്, ഹരിലാല്‍, മടവൂര്‍ സന്തോഷ്, ബിജെപി നേതാക്കളായ പൈവേലിക്കോണം ബിജു, തച്ചോട് സുധീര്‍, ഇലങ്കം സജി, രാജീവ് മുല്ലനല്ലൂര്‍, നാവായിക്കുളം അശോകന്, സുനിത, ദീപ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: