കാഞ്ഞിരപ്പളളി: മദ്യവില്‍പ്പനശാല ജനവാസ കേന്ദ്രമായ പുളിമാവിലേക്ക് മാറ്റുവാനുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി.
ഭരണ പ്രതിക്ഷ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പഞ്ചായത്ത് അനുമതി ലഭിക്കാതെയാണ് പൂളിമാവിലേക്ക് മദ്യവില്‍പ്പന ശാല മാറ്റുവാന്‍ കോര്പ്പറേഷന് തീരുമാനം എടുത്തത്. ഔട്ട് ലെറ്റിനായി വാടക്കെടുത്ത വീട് വാണിജ്യാവിശ്യത്തിന് ഉപയോഗിക്കുന്നതിനായുള്ള അപേക്ഷ മാത്രമെ പഞ്ചായത്തില്‍ ലഭിച്ചിരുന്നുള്ളു. ഇതിന് അനുമതിയും നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു.
ബസ്സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് ജനവാസകേന്ദ്രമായ പുളിമാവിലേക്ക് മാറ്റി സ്ഥാപിക്കുവാനുളള നീക്കങ്ങള്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 12-ാം ദിവസത്തിലേക്ക് കടന്നു.
പുളിമാവില് മദ്യ വില്പനശാല സ്ഥാപിക്കുകയില്ലെന്ന് കോര്പ്പറേഷന് രേഖാമൂലം അറിയിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരാനുകൂലികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: