അങ്കമാലി: വേനല്‍ ശക്തമായതോടെ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ കണ്ണിമംഗലം പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കാട്ടില്‍ ഭക്ഷണം കിട്ടാതെ വരുന്നതിനാല്‍ മ്യഗങ്ങള്‍ വനത്തിന് പുറത്തേയ്ക്ക് എത്തുന്നതിന് കാരണം. വനയോര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ നശിപ്പിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇതുമൂലം കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കണ്ണിമംഗലം കളപുരയ്ക്കല്‍ ജോവിന്റെ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. രണ്ടര ഏക്കറോളം നെല്‍കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. വാഴ തോട്ടങ്ങളിലേയ്ക്ക് കാട്ടുപന്നികളുടെ അക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനെകുറിച്ച് വനപാലകര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: