ഡെറാഡൂണ്‍: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനോട് ആശുപത്രി ജീവനക്കാരന്റെ കൊടുക്രൂരത. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ കാല് ആശുപത്രി ജീവനക്കാരന് തല്ലിയൊടിച്ചു. ഡെറാഡൂണിലെ റൂര്ക്കയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ജനുവരി 28 നാണ് സംഭവം.
ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് കരഞ്ഞതിനെ തുടര്‍ന്ന് മുറിയില്‍ വിശ്രമിക്കുകയായിരുന്ന ജീവനക്കാരന് കുഞ്ഞിന്റെ അടുത്തെത്തി കാല് പിടിച്ച് ഒടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ കുട്ടിയുടെ ഡയപ്പര്‍ മാറ്റുകയും കുഞ്ഞ് നിര്‍ത്താതെ കരയുന്നത് ചെവിക്കൊള്ളാതെ ഇയാള്‍ സ്ഥലംവിട്ടു.
സംഭവത്തിന് ശേഷം ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് കാലുകളില്‍ ഒന്നിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
കുറ്റക്കാരനായ ജോലിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: