ന്യൂദല്‍ഹി: കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും രാജ്നാഥ് സിങ്ങ് ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്, ദേശീയ വനിതാ കമ്മീഷന്, ദേശീയ പട്ടികജാതി കമ്മീഷന്, ദേശീയ ന്യൂനപക്ഷ കമ്മീഷന് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, എംപിമാരായ മീനാക്ഷി ലേഖി, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചത്.
ഇടത് ഭരണത്തില്‍ സിപിഎം അക്രമം വ്യാപിപ്പിക്കുകയാണെന്ന് മുരളീധര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നു. സമാധാനം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപി നേതാക്കള്‍ക്ക് മാത്രമല്ല സുരക്ഷ ആവശ്യമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണം.
തിരുവനന്തപുരത്ത് ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ഐഷ ഷെറിന് സിപിഎമ്മിന്റെ അതിക്രമത്തിനിരയായി. പാലക്കാട് അക്രമത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. പുലയക്കുടില്‍ എന്നെഴുതിവെച്ച മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ദളിത് നേതാവുമായ ഡോ. പി.പി. വാവക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: