കൊട്ടാരക്കര: നിയമന തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തി. 2010ന് ശേഷമുള്ള നിയമനത്തെ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. ഇതിനു ശേഷം നിയമിതരായ ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സംഘം പരിശോധിച്ചു. ജീവനക്കാര്‍ എടുത്തിട്ടുള്ള ലീവിനെക്കുറിച്ചും പരിശോധന നടന്നിട്ടുണ്ട്. നിയമിതരായവരുടെ പേരിലുള്ള വ്യക്തതയും സംഘം അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 10നാണ് സെക്രട്ടറിയേറ്റ് വിജിലന്‍സ് വിഭാഗം അന്വേഷണത്തിന് എത്തിയത്. സംസ്ഥാനത്ത് പിഎസ്സി വഴി നിയമനതട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നതിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലു പരിശോധന നടന്നതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: