കൊല്ലം: പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശംവച്ചിരുന്ന നഗരഹൃദയത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചുപിടിച്ചു. ബീച്ച് റോഡില്‍ ഗവ.ടിടിഐക്ക് സമീപം 12 സെന്റ് ഭൂമിയാണ് പിടിച്ചെടുത്തത്. സര്‍ക്കാര്‍ ബോര്‍ഡും സ്ഥാപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാട്ടക്കരാര്‍ അവസാനിച്ചിട്ടും അമ്മന്‍നട സ്വദേശിനി വാടക പിരിച്ച് മറ്റൊരാള്‍ക്ക് വര്‍ക്ക്ഷോപ്പ് നടത്താന്‍ സ്ഥലം വിട്ടുകൊടുത്തിരിക്കുകയായിരുന്നു.
2011ല്‍ സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും കോടതി വ്യവഹാരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വിധിയുമായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി.ദേവരാജന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ എം.രവീന്ദ്രന് പിള്ള, റവന്യൂ ഉദ്യോഗസ്ഥരായ എ.ബിജു, പി.ഷാജിമോന്‍, ജി.സെല്‍വകുമാര്‍, ബിജുലാല്‍, ഷൈന്‍രാജ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം തിരിച്ചു പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: