മട്ടന്നൂര്‍: തില്ലങ്കേരിയിലെ സിപിഎം കേന്ദ്രമായ പൂന്തിലോടിനടുത്ത നൂഞ്ഞിങ്കര മഠപ്പുരക്ക് സമീപം ബോംബുശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റി ആശങ്ക രേഖപ്പെടുത്തി.
ബിജെപി പ്രവര്‍ത്തകര്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായ സിപിഎം ക്രമിനലുകളുടെ സ്ഥിരം കേന്ദ്രമായ ഈ പ്രദേശത്ത് നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവം തില്ലങ്കേരിയെ സ്ഥിരം അസ്വസ്ഥതയുടെ കേന്ദ്രമാക്കി മാറ്റാനുള്ള സിപിഎം നേതൃത്വത്തിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ പോലീസ് ലാഘവത്തോടെ കാണാതെ ഇതില്‍ ഉള്‍പ്പെട്ടവരെയും ഒത്താശ ചെയ്തവരെയും നിയമത്തിന്മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം ക്രിമനലുകളുടെ സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കെ.അനന്തന് അധ്യക്ഷത വഹിച്ചു, ദിനേശന് വിലങ്ങേരി, മൂര്‍ക്കോത്ത് ദേവദാസ്, കെ.പി.പ്രകാശന്, കെ.പി.വിജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: