കണ്ണൂര്‍: സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ അണ്ടല്ലൂരിലെ ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് സന്ദര്‍ശിച്ചു. സന്തോഷിന്റെ ഭാര്യയേയും കുടുംബാംഗങ്ങളേയും അദ്ദേഹം സാന്ത്വനിപ്പിച്ചു, ബിജെപി സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ആര്.കെ.ഗിരിധരന്, ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി.ഹരീഷ്ബാബു എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു. സന്തോഷ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ സിപിഎം നേതാക്കള്‍ സര്‍വ്വകക്ഷി സംഘത്തിന്റെ ഭാഗമായി സന്തോഷിന്റെ വീട്ടിലെത്തിയപ്പോള്‍ സന്തോഷിന്റെ കൊലപാതകം സിപിഎമ്മുകാരണ് നടത്തിയതെന്ന ഭാര്യയുടെ അഭിപ്രായത്തിനു മുന്നില്‍ ഉത്തരം പറയാന്‍ തയ്യാറാകാഞ്ഞത് വഴി സിപിഎം പ്രചരിപിച്ച പച്ചക്കളളമാണ് പൊളിഞ്ഞതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് പറഞ്ഞു.
കണ്ണൂര്‍ റെയില്‍ വേസ്റ്റേഷന് നാലാം പ്ലാറ്റ് ഫോമും തലശ്ശേരി-മൈസൂര്‍ റെയില്‍വേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: