ഇരിട്ടി: യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ടു കര്‍ണ്ണാടക മണ്ട്യ ജില്ലയിലെ തുംകൂര്‍ സ്വദേശിയും യുവതിയുടെ രണ്ടാം ഭര്‍ത്താവുമാണെന്ന് പറയുന്ന മഞ്ജുനാഥി(40)നെ അന്വേഷണച്ചുമതലയുള്ള പേരാവൂര്‍ എസ്ഐ സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തു.
കഴിഞ്ഞ ജനുവരി 21നായിരുന്നു യുവതിയുടെ മൃതദേഹം ഇരിട്ടി പഴയപാലം റോഡിനു സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തുന്നത്. പോലീസ് അന്വേഷണത്തിനൊടുവില്‍ തുംകൂറിലെ ബാബു എന്ന രമേശിന്റെയും തങ്കമ്മയുടെയും മകളായ ശോഭയാണ് മരിച്ച യുവതി എന്ന് മനസ്സിലായി. നാടോടിയായ ശോഭ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയതാണ്. രാജു എന്ന ഒരു മലയാളിക്കൊപ്പം കഴിഞ്ഞ ശോഭക്ക് ഇതില്‍ ആറുവയസ്സിന് താഴെയുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ് രാജു ശോഭയുമായി പിണങ്ങിപ്പിരിഞ്ഞു. ഇതിനു ശേഷമാണ് നാട്ടില്‍ ഭാര്യയും മക്കളുമുള്ള മഞ്ജുനാഥ് തന്റെ ഭാര്യയുടെ ചേച്ചിയുടെ മകള്‍ കൂടിയായ ശോഭയുടെ കൂടെ കൂടുന്നത്. പന്തല്‍ ഡെക്കറേഷന് ജോലിയാണ് മഞ്ജുനാഥ് ചെയ്തു വന്നിരുന്നത്. എന്നാല്‍ ഇയാള്‍ ഇടക്കിടെ നാട്ടില്‍ പോകുന്നതും ഭാര്യയെ കാണുന്നതും മറ്റും ഇഷ്ടപ്പെടാതിരുന്ന ശോഭ പലപ്പോഴും ഇയാളുമായി വഴക്കിട്ടു. ഇങ്ങിനെ നടന്ന ഒരു വഴക്കിനൊടുവിലാണ് കഴിഞ്ഞ പതിനഞ്ചിന് രാത്രി മഞ്ജുനാഥ് ശോഭയെ കഴുത്തു ഞെരിച്ച് കൊന്ന് കിണറ്റിലിടുന്നത്. ഈ സമയത്ത് ഇവര്‍ ശോഭയുടെ ജഡം കണ്ടെത്തിയ കിണറിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുടില്‍ കെട്ടിയായിരുന്നു താമസം. കൂടെ ഉണ്ടായിരുന്ന ശോഭയുടെ കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാണാതായി എന്നാണു ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ആത്മഹത്യയോ ഒരു സാധാരണ മരണമോ ആണെന്ന് കരുതി പോലീസ് എഴുതിത്തള്ളാനിരുന്ന കേസാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ശോഭയുടെ കൂടെ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു എന്ന് ചിലര്‍ പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ തേടിപ്പോയ പോലീാറ ഒടുവില്‍ ഇതൊരു കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. പോലീസിനെ സംശയിക്കാത്ത വിധം പിന്നാലെ കൂടി പ്രൊബേഷന്‍ എസ്ഐയായ അന്‍ഷാദ്, എസ്ഐ സുധീര്‍ കല്ലന് സബാസ്റ്റ്യന്‍, എഎസ്ഐ ശശി, സതീശന്, വിജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് കൊണ്ടുവന്ന പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: