ചാരുംമൂട്: താമരക്കുളം പത്താംവാര്‍ഡിലെ അഞ്ച് വീടുകള്‍ തകര്‍ത്ത മുഖംമൂടി സംഘത്തിലെ മൂവരും അറസ്റ്റിലായി. വള്ളികുന്നം കടുവിനാല്‍ മേലാത്തറ കോളനിയില്‍ മലവിള വടക്കേതില്‍ സഞ്ചു (26), താമരക്കുളം വേടരപ്ലാവ് താഴത്തതില് സുനില്‍ എന്ന രതീഷ് (22), വള്ളികുന്നം കടുവിനാല്‍ കൃഷ്ണഭവനത്തില്‍ അരുണ്‍ ബി. കൃഷ്ണന് (26) എന്നിവരാണ് നൂറനാട് പോലീസ് പിടിയിലായത്.
രണ്ടാഴ്ച മുമ്പ് രാത്രി 12ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പള്‍സര്‍ ബൈക്കില്‍ മുഖംമൂടി ധരിച്ച് നാലുമുക്കിലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് പടിഞ്ഞാറുചരുവില് സുഭാഷിന്റെ വീടും, സമീപത്തുള്ള പുതുപുരയ്ക്കല്‍ റഹീം, കല്ലുവിളയില്‍ റജിമോന്‍, പുതുപരയ്ക്കല് ഷാഹുല്‍ ഹമീദ്, പുതുപുരയ്ക്കല്‍ റഷീദബീവി എന്നിവരുടെ വീടുകളില്‍ ആക്രമിച്ച് വന്‍നാശനഷ്ടം വരുത്തുകയും കിഴക്കുംമുറിയില്‍ പുതുപുരയ്ക്കല്‍ റഹീമിനെ വീടുകയറി വെട്ടി പരുക്കേല്‍പ്പിച്ചെന്നുമാണ് കേസ്.
ചാരുംമൂട്ടിലെ ബാറില്‍ നടന്ന സംഭവുമായി ഉണ്ടായ വ്യക്തിവൈരാഗ്യം മൂലമായിരുന്നു അക്രമണം. മാവേലിക്കര സിഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നൂറനാട് എസ്ഐ: വി.ബിജു, അഡീഷണല്‍ എസ്ഐമാരായ ജി.രാജേന്ദ്രന്‍പിള്ള, ശ്രീധരന്, ഓഫീസര്‍മാരായ ഹാരീസ്, രജീന്ദ്രദാസ്, റസ്ക്കര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: