കുമളി: യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ കുമളി പോലീസ് അറസ്റ് ചെയ്തു. ഈ കേസിലെ രണ്ടും നാലും പ്രതികളായ മനു, ബ്ലെസ്സണ്‍ എന്നിവരെയാണ് പിടിക്കൂടിയതു . ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഭ
രണ കക്ഷിയുടെ ശക്തമായ സമ്മര്‍ദ്ദമാണ് ഇതിനു കാരണമായി നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കുമളിയെ വിറപ്പിച്ച ഗുണ്ടാ ആക്രമണം ഉണ്ടായത്. അട്ടപ്പള്ളം സ്വദേശി അളഗറിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയത്. ഈ സംഭവത്തില്‍ പോലീസ് അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതായതോടെ ഇന്നലെ ഉച്ചയോടെ അട്ടപ്പള്ളത്തെ കോളനി നിവാസികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി.
പോലീസ് വാഹനം പ്രവേശന കവാടത്തില്‍ തടഞ്ഞതോടെ പോലീസ് അക്രമികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റ് മാറ്റിക്കൊണ്ടുവന്നതും പ്രതിക്ഷേതത്തിനിടയാക്കി. കുമളി ചെക് പോസ്റ്റ് ആര്‍ടിഒ സ്ഥലത്തെത്തി വാഹനത്തിന്റെ ചെയ്സ് നമ്പര്‍ പരിശോധിച്ച് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണെന്നു ഉറപ്പുവരുത്തുകയായിരുന്നുു
. തുടക്കം മുതല്‍ തന്നെ കുമളി പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതിന് പീഡനത്തിന് ഇരയായ അലഗരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെളിവായി നിലനിക്കുമ്പോള്‍ കണ്ടാലറിയാവുന്നവരെ പ്രതിയാക്കി പോലീസ് കേസെടുത്തത് ഇതിന്റെ തെളിവാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: