ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ നടപടികളെത്തുടര്‍ന്ന് ഏലം വില 1500 രൂപയോളം ഉയരുകയും, ഏലം കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ മന്ത്രി മണി കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ മറ്റുചില കാരണങ്ങളാണെന്ന് ബിജെപി സംസ്ഥാനകമ്മിറ്റി അംഗം പി.എ.വേലുക്കുട്ടന് അഭിപ്രായപ്പെട്ടു. മന്ത്രിയുടെ സഹോദരന് എം.എം.ലമ്പോധരന്‍ ലേലകേന്ദ്രത്തിനായി പുലരി പ്ലാന്റേഷന്റെ പേരില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അന്നത്തെ ബിജെപി ജില്ല നേതൃത്വം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വന്തമായി ഗോഡൗണോ, ഏലം തൂക്കാന്‍ ത്രാസോ പോലും ഇല്ലാത്ത കമ്പിനിയുടെ ബാങ്ക് ബാലന്‍സ് 7000 രൂപ മാത്രമായിരുന്നു.
ദിനം പ്രതി 10 കോടിയോളം രൂപയുടെ വിനിമയം നടത്തേണ്ട ലേലകേന്ദ്രത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യ
വും ഇല്ല എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഹോദരന് ലേലകേന്ദ്രം ലഭിക്കാതിരുന്നത്. ഇതിന്റെ ജാള്യത മറയ്ക്കുവാനാണ് പ്രസ്തുത കമ്പിനിയുടെ ആസ്ഥാനമന്ദിര ശിലാസ്ഥാപനസമയത്ത് മന്ത്രി അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പി.എ.വേലുക്കുട്ടന് ആരോപിച്ചു.
ഏലം മേഖല നേരിടുന്ന വലിയ പ്രതിസന്ധി അമിത വൈദ്യുതി നിരക്കാണ്. കര്‍ഷകര്‍ വ്യാവസായിക വൈദ്യുതി നിരക്കാണ് നല്‍കേണ്ടിവരുന്നത്. ഇത് ഏകദേശം യുണിറ്റിന് ഏഴു രൂപയോളം വരും. തമിഴ്നാട്ടില്‍ ഏലം കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതിനല്‍കുമ്പോഴാണ് വൈദ്യുതി മന്ത്രിയുടെ നാട്ടില്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.
കാര്‍ഷിക താരിഫ് അനുസരിച്ച് വൈദ്യുതി ലഭിച്ചാല്‍ നിസാര ബില്‍മാത്രമേ കര്‍ഷകര്‍ക്ക് അടയ്ക്കേണ്ടിവരികയുള്ളൂ. യുഡിഎഫ് സര്‍ക്കാര്‍ അധികവൈദ്യുതി ചാര്‍ജ് നല്കിയ കര്‍ഷകര്‍ക്ക് 20 കോടി രൂപ അനുവദിച്ചെങ്കിലും ധനമന്ത്രി തോമസ് ഐസക് ഈ ഫണ്ട് വിനിയോഗിക്കുവാന്‍ സമ്മതിക്കുന്നില്ല. ഏലം കര്‍ഷകരെ രക്ഷിക്കുമെന്ന്
ഉറപ്പ് നല്കി കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും വോട്ടു നേടി ജയിച്ച മന്ത്രി കര്‍ഷകരുടെ രക്ഷയ്ക്കായി സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടിയുടെ ധന മന്ത്രിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താത് തികഞ്ഞ കര്‍ഷ വഞ്ചനയാണ്.
40 വര്‍ഷമായി ഏലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കേന്ദ്രഗവര്മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന് മാനേജ്മെന്റിനെ ചുമതലപ്പെടുത്തുകയും മാസങ്ങളോളം വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കുകയുമുണ്ടായി.
ഏലം മേഖലയിലെ പ്രതിസന്ധി അഴിമതി, ലേലകേന്ദ്രങ്ങളില്‍ നടത്തുന്ന കര്‍ഷക ചൂഷണം എന്നിവ പഠിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ജനുവരിയില്‍ കേന്ദ്രഗവര്മെന്റ് എം.പിമാരുടെ സംഘത്തെ അയക്കുകയും അവര്‍ പുറ്റടി സ്പൈസസ് പാര്‍ക്കിലെത്തി എല്ലാവിധ ആളുകളുമായി ആശയവിനിമയം നടത്തുകയും കേന്ദ്രവാണിജ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇനിയും പരിഹക്കാനാവാത്ത പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കുമെന്നും വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന് അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കുറച്ച് കര്‍ഷകരെ രക്ഷിക്കുവാന്‍ കഴിയാത്ത മന്ത്രി രാജി വച്ച് ജനങ്ങളോടു മാപ്പ് പറയണമെന്നും പി.എ.വേലുക്കുട്ടന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: