മെല്‍ബണ്‍: ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിങ്. എന്നാല്‍, ടെസ്റ്റില്‍ മികച്ചവനെന്നു വിളിക്കാന്‍ സമയമായിട്ടില്ലെന്നും സിഡ്നി മോണിങ് ഹെറാള്‍ഡിനു നല്കിയ അഭിമുഖത്തില്‍ പോണ്ടിങ് പറഞ്ഞു.
മൂന്നു ഫോര്‍മാറ്റിലും നായകനാകുന്നതിനു മുന്‍പത്തെ ടെസ്റ്റ് പരമ്പരകളെല്ലാം വിരാട് നേടി. നിയന്ത്രിത ഓവര്‍ മത്സരങ്ങളിലെ നായക പദവി വിരാടിന്റെ മികവ് വര്‍ധിപ്പിക്കും. ഏകദിനത്തില്‍ 27 സെഞ്ചുറികളുണ്ട്. ടെസ്റ്റില്‍ കുറച്ചു സമയം നല്‍കണം. 120, 130 -200 ടെസ്റ്റ് കളിച്ചാല്‍ മാത്രമേ ടെന്‍ഡുല്‍ക്കര്‍, ലാറ, കാലിസ് തുടങ്ങി ഇതിഹാസങ്ങളുടെ നിരയിലെത്താനാകൂയെന്നും പോണ്ടിങ്.
ഇന്ത്യക്കെതിരായ പരമ്പരയില്‍ വിരാടിനെ തളച്ചാലെ ഓസീസിന് എന്തെങ്കിലും നേട്ടമുണ്ടാകൂയെന്നും പോണ്ടിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: