കൊളംബൊ: ഐസിസി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ ശ്രീലങ്കന്‍ വനിതകളെ 114 റണ്‍സിന് തകര്‍ത്തു. സ്കോര്‍: ഇന്ത്യ വനിതകള്‍ – 259/4 (50), ശ്രീലങ്ക വനിതകള്‍ – 145/8 (50).
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ദേവിക വൈദ്യ (89), നായിക മിതാലി രാജ് (70 നോട്ടൗട്ട്), ഓപ്പണര്‍ ദീപ്തി ശര്‍മ (54) എന്നിവരുടെ അര്‍ധശതകങ്ങളുടെ മികവിലാണ് മികച്ച സ്കോര്‍ നേടിയത്. ഹര്‍മന്‍പ്രീത് കൗര്‍ (20), വേദ കൃഷ്ണമൂര്‍ത്തി (10 നോട്ടൗട്ട്) എന്നിവരും സംഭാവന നല്കി.
ബൗളര്‍മാരുടെ കൃത്യതയ്ക്കൊപ്പം ഫീല്‍ഡര്‍മാരും ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ ജയം അനായാസമായത്. മൂന്നു പേര് റണ്ണൗട്ടായി. ഏകത ബിഷ്ടും, രാജേശ്വരി ഗെയ്ക്ക്വാദും രണ്ട് വീതം വിക്കറ്റെടുത്തു. ദീപ്തി ശര്‍മയ്ക്ക് ഒരു വിക്കറ്റ്. ഹസിനി പെരേര (34) ടോപ് സ്കോറര്‍. ചമരി ജയാംഗിനി (30), എഷാനി ലോകുസുരിയഗെ (26) എന്നിവരും പൊരുതി. ദേവിക വൈദ്യയാണ് കളിയിലെ താരം. ഇന്ത്യക്കായി മീഡിയം പേസര്‍ സോണി യാദവ് അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: