കോട്ടയം: ജില്ലയില്‍ ക്രമസമാധാന തകര്‍ച്ച സൃഷ്ടിക്കാനായി മറ്റ് ജില്ലകളില്‍നിന്ന് സിപിഎം ക്രിമിനിലുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫീസുകളില്‍ നേതൃത്വത്തിന്റെ സംരക്ഷണയില്‍ കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി. ജില്ലയില്‍ സിപിഎം കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി നേതൃത്വം പലതവണ ജില്ലാഭരണകൂടത്തെ അറിയിച്ചിരുെന്നുങ്കിലും പോലീസും ഭരകൂടവും നോക്കകുക്കി ആവുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടുന്നില്ല. തിരുവാര്‍പ്പില്‍ കഴിഞ്ഞദിവസം രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഒരാളുടെ തലയോട്ടിക്ക് പോലും ക്ഷതം സംഭവിച്ചു. അതില്‍ പ്രതികളായിട്ടുള്ളവര്‍ നാട്ടില്‍ വിഹരിക്കുന്നു. ഡിവൈഎഫ്ഐ നേതൃത്വം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരെഴുതി കൊല്ലുമെന്ന് പരസ്യമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നു. അവരുടെ നോട്ടീസ് ബോര്‍ഡിലും നിത്യേന അവര്‍ ഒട്ടിക്കാറുള്ള സ്ഥലങ്ങളിലും വിധിക്കാന്‍ ലിസ്റ്റിട്ടവരുടെ വീടിന് മുന്‍പിലും പോസ്റ്റര്‍ പതിച്ചു. വധഭീഷണിയുള്ള മനോജിന്റെ വീട്ടില്‍കയറി അമ്മയോട് മകനെ കൊല്ലുമെന്നും വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതൊക്കെ സാക്ഷര കോട്ടയത്തിന് അപമാനമാണെന്നും ജില്ലാ ഭരണകൂടവും പോലീസും കാര്യഗൗവരവത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: