ന്യൂദല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ചൊല്ലി രാജ്യസഭയില്‍ വീണ്ടും തര്‍ക്കം. ഫസല്‍ വധക്കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് സിപിഎം എംപി കെ.കെ. രാഗേഷ് ആവശ്യമുന്നയിച്ചതോടെയാണ് ബഹളം തുടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് രാഗേഷ് ആര്‍എസ്എസിനെ വിമര്‍ശിച്ചതോടെ എതിര്‍പ്പുമായി ബിജെപി അംഗങ്ങളും രംഗത്തെത്തി. ബിജെപി എംപി വിനയ് സഹസ്രബുദ്ധേയാണ് രാഗേഷിന്റെ പരാമര്‍ശങ്ങളെ എതിര്‍ത്തത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 424 രാഷ്ടീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി സഹസ്രബുദ്ധേ ആരോപിച്ചു. ആക്രമസംഭവങ്ങളില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടതായും എംപി പറഞ്ഞു.
ഇതിനെതിരെ സിപിഎം അംഗം തപന്‍സെന്‍ രംഗത്തെത്തി. ഇതോടെ സര്‍ക്കാരുകള്‍ക്കെതിരേയും പാര്ട്ടികള്ക്കെതിരേയുമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യുമെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് പറഞ്ഞു. കഴിഞ്ഞ ദിവസവും കേരളത്തിലെ അക്രമം രാജ്യസഭയില്‍ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: