വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ പാക്കിസ്ഥാന് സൈന്യം ഭീകരഗ്രൂപ്പുകളെ തുടര്‍ച്ചയായി പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ വിദഗ്ധര്‍. കശ്മീര്‍ പ്രശ്നത്തില്‍ അന്താരാഷ്ട്ര ഇടപെടലിനായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ പ്രമുഖരായ 10 ദക്ഷിണേഷ്യന്‍ വിദഗ്ധര്‍ തയ്യാറാക്കിയ ‘എ ന്യൂ അപ്രോച്ച് ടു പാക്കിസ്ഥാന്: എന്‍ഫോഴ്സിങ് എയ്ഡ് കണ്ടീഷന്‍സ് വിത്തൗട്ട് കട്ടിങ് ടൈസ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം .
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനാധിപത്യ ഭരണാധികാരികള്‍ സമാധാനപ്രക്രിയയുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ അട്ടിമറിക്കുന്നതും സൈന്യമാണ്. 1999ലെ കാര്‍ഗില്‍ യുദ്ധം ഇതിനുദാഹരണമാണ്. ഇന്ത്യക്കെതിരായ നടപടികളുടെ ഭാഗമായി ഭീകരഗ്രൂപ്പുകളെ സുരക്ഷയ്ക്കും വിദേശ നയത്തിനുമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുറമെയ്ക്ക് ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് വാദിക്കുകയും ചെയ്യുന്നു.
കശ്മീര്‍ മേഖലയിലെ സ്ഥിതി സംബന്ധിച്ച് പാക്കിസ്ഥാനുമായി വീണ്ടും ചര്‍ച്ച നടത്താന്‍് ഇന്ത്യ തയ്യാറല്ല. അഫ്ഗാനിസ്ഥാനിലും സഖ്യകക്ഷി മേഖലകളിലും പാക്കിസ്ഥാന് ഭീകരഗ്രൂപ്പുകളെ പിന്താങ്ങുകയാണ്. അവരുടെ നയത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലായെന്നും അതിനാല്‍ അന്താരാഷ്ട്ര ഭീകരതയില്‍ നിന്നും അഫ്ഗാനിസ്ഥാനെ സുരക്ഷിതമാക്കാമെന്ന ലക്ഷ്യം യാഥാര്ത്ഥ്യമാകില്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആണവായുധങ്ങല്‍ ഉള്‍പ്പടെയുള്ള ആയുധ വികസന പ്രവര്‍ത്തനങ്ങളാണ് പാക്കിസ്ഥാന് നടത്തുന്നത്. അമേരിക്കയുടെ മുന്‍ പാക്കിസ്ഥാന് നയതന്ത്രജ്ഞ ലിസ കര്‍ട്ടീസ്, നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജോണ്‍ ഗില്‍, ന്യൂ അമേരിക്കയിലെ അനീഷ് ഗോയല്‍ ബ്രൂക്കിങ്സ് ഇന്സ്റ്റിറ്റിയൂഷഷന്സിലെ ബ്രൂസ് റീഡല്‍, സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് ഡേവിഡ് എസ്. സിഡ്നി, മിഡില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാര്വിന് വീന്ബാം തുടങ്ങിയ വിദഗ്ധര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പാക്കിസ്ഥാന് ഭീകരതയെ പിന്താങ്ങുന്നത് മൂലം രാജ്യത്തെ നിക്ഷേപ സാധ്യതകള്‍ ഇല്ലാതാകുകയും ആയിരക്കണക്കിന് സ്വന്തം പൗരന്മാര് തന്നെ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: