തിരുവനന്തപുരം: കഴിഞ്ഞ 27 ദിവസമായി വിദ്യാര്‍ത്ഥികളുടെ ലോ അക്കാദമി സമരം സമാധാന പരമായിരുന്നു. ബിജെപിയുടെ സമരത്തിനുനേരെ മാത്രമാണ് രണ്ട് തവണ പോലീസ് ആക്രമണം അഴിച്ചുവിട്ടത്. അപ്പോഴും വിദ്യാര്‍ത്ഥി സമരം സമാധാന പരമായിരുന്നു. തിങ്കളാഴ്ച സിന്‍ഡിക്കേറ്റില്‍ മാനേജ്മെന്റിന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയായിരുന്നു. തങ്ങളുടെ ഭാവികൊണ്ട് സര്‍ക്കാര്‍ കളിക്കുകയാണെന്ന് ബോദ്ധ്യം വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.
രാവിലെ മുതല്‍
പ്രതിഷേധങ്ങള്‍
വിദ്യാര്‍ത്ഥികളുടെ സമരപന്തലിലും പിതിവിലും വിരുദ്ധമായി ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇനി സമരത്തിന്റെ ഭാവി എന്തെന്നുള്ളതായിരുന്നു ചര്‍ച്ചകള്‍. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പലതവണ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ പതിനൊന്ന് മണിയോടെ കെഎസ്യു പ്രവര്‍ത്തകര്‍ വിവാദ ഹോട്ടല്‍ തകര്‍ത്തത്. ലോ അക്കാദമി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കിലേക്ക് ഇടിച്ച് കയറിയെങ്കിലും പോലീസ് എത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു. തുടര്‍ന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ അമര്‍ഷം പുകയുകയായിരുന്നു. ഒരുമണിയോടെ സംയുക്ത സമരസമതി പേരൂര്‍ക്കടയില്‍ പ്രകടനവും നടത്തി.
നാല് മണിക്കൂര്‍
മുള്‍മുനയില്‍
പേരൂര്‍ക്കടയെ നാല് മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. രണ്ട് മണിയോടെ പോലീസ് നോക്കിനില്‍ക്കെയാണ് ഷിമിത് മരത്തിലേക്ക് കയറിയത്. കയര്‍ കഴുത്തില്‍ കുരുക്കി ലക്ഷ്മിനായര്‍ രാജിവയക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് മരത്തിലേക്ക് കയറിയാല്‍ താഴേക്ക് ചാടുമെന്നും കയ്യിലുള്ള പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുമെന്നും ഭീഷണിമുഴക്കി. ഇതറിഞ്ഞ് സംയുക്ത സമരമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മരത്തിന് ചുറ്റുമിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ റോഡിലൂടെ വാഹനങ്ങള്‍ കടത്തി വിടാനുള്ള പോലീസ് ശ്രമം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. അഗ്നിശമന സേനയെത്തി ഏണി ഉപയോഗിച്ച് മരത്തില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ അവര്‍ പിന്മാറി. തുടര്‍ന്ന് സുരക്ഷാ വലയമൊരുക്കി അഗ്നിശമന സേന കാത്തുനിന്നു. സംഭവമറിഞ്ഞ് നാട്ടുകാരും വിവധ രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചു.
സമാധാന
ചര്‍ച്ചകളുമായി ജില്ലാ ഭരണകൂടം
സംഭവം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ ജില്ലാ ഭരണകൂടം ചര്‍ച്ചയ്ക്ക് തയ്യാറായി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എം.കെ.റഹ്മാന് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. കളക്ടര്‍ സ്ഥലത്തെത്താതെ ചര്‍ച്ചയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. തുടര്‍ന്ന് സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ സ്ഥലത്തെത്തി. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുക, പാസ്പോര്‍ട്ട് കണ്ടുകെട്ടുക, കാബിനറ്റില്‍ ചര്‍ച്ചചെയത് അക്കാദമിസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ആറ് മണിയോടെ കളക്ടര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടി എടുക്കില്ലെന്നും ഉറപ്പ് കിട്ടിയതിനെതുടര്‍ന്ന് മരത്തില്‍ കയറിയ ഷിമിത് ഇറങ്ങാന്‍ തയ്യാറായി. ഇതോടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മരത്തിലേക്ക് കയറി. പോലീസ് അറസ്റ്റ്ചെയ്യുകയാണെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അഗ്നിശമന സേനാഗംഗങ്ങളാണെന്ന് അറിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഷിമിത്തിനെ താഴെ ഇറക്കുന്നതിന് സഹകരിച്ചു.
ഇതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചു. കെ. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റണമെന്നു പറഞ്ഞായിരുന്നു ഇത്. തീപടരാതിരിക്കാന്‍ അഗ്നിശമന സേന അയാളുടെ ദേഹത്തേക്ക് വെള്ളം ചീറ്റി. ജലപീരങ്കിയാണെന്ന് ധരിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ഫയര്‍ഫോഴ്സിനുനേരെയും പോലീസിന് നേരെയും കല്ലേറ് നടത്തി. അഗ്നിശമനസേനാംഗങ്ങളില്‍ നിന്നും പൈപ്പ് പിടിച്ചുവാങ്ങി മര്‍ദ്ദിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. പ്രവര്‍ത്തകരും സ്ഥലത്ത് നിന്ന നാട്ടുകാരും ചിതറിയോടി. ഇതിനിടയിലാണ് മണക്കാട് ഗവണ്മെന്റ് ഗേള്‍സ് സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുള്‍ ജബ്ബാര്‍ കുഴഞ്ഞ് വീണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: