തിരുവനന്തപുരം: േേലാ അക്കാദമിയുടെ ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ റവന്യൂ സെക്രട്ടറിക്കു കൈമാറി. അക്കാദമിയുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ആറരയേക്കര്‍ തിരിച്ചെടുക്കാമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനു കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പതിച്ചു നല്കിയ പതിനൊന്നര ഏക്കര്‍ ഭൂമിയില്‍ ആറരയേക്കര്‍ ഭൂമി അക്കാദമി ഉപയോഗിച്ചിട്ടില്ല. റവന്യുമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയാലുടന്‍ വ്യവസ്ഥകള്‍ ലംഘിച്ചത് സംബന്ധിച്ച് വിശദീകരണം നല്കാന് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയേക്കും.
റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ എന്നിവരാണ് സര്‍വേ നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ടു കൈമാറിയത്. 11.49 ഏക്കര്‍ ഭൂമിയാണു പതിച്ചു നല്‍കിയതെങ്കിലും റീസര്‍വേയില്‍ നാലുസെന്റ് കൂടിയിരുന്നു. മൊത്തം ഭൂമി 11.53 ഏക്കറാണ്. ഭൂമി കൈമാറിയപ്പോള്‍ നിഷ്കര്‍ഷിച്ചിരുന്ന വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിച്ചിട്ടുണ്ട്. ക്യാമ്പസിനു പുറത്ത് അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ തന്നെയുള്ള പത്തുസെന്റില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത് പൂര്‍ണമായ വ്യവസ്ഥാ ലംഘനമാണ്.
കെട്ടിടത്തില്‍ മുകളിലെ നിലയില്‍ അക്കാദമി ഗസ്റ്റ് റൂമെന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും താഴത്തെ രണ്ടു ഹാളുകളും വിദ്യാഭ്യാസ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. ഒന്നില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയാണ്. മറ്റേതില്‍ ലക്ഷ്മി നായര്‍ തനിക്കുതന്നെ വാടകയ്ക്ക് നല്കി നടത്തുന്ന ചെറുകട എന്ന ഹോട്ടലാണ്. കോേളജ് കാന്റീനാണിതെന്ന് മാനേജ്മെന്റ് പറയുന്നുവെങ്കിലും രാത്രിയില്‍ പ്രവര്‍ത്തിക്കുന്നതും പുറത്തുള്ളവര്‍ ഭക്ഷണം കഴിക്കാനെത്തുന്നതും പാഴ്സല്‍ വിതരണം ചെയ്യുന്നതുമായ പൂര്‍ണതോതിലുള്ള റെസ്റ്റോറന്റ് തന്നെയാണിത്. കോേളജ് കെട്ടിടത്തില്‍ നിന്ന് ഹോട്ടലിലേക്ക് വിദ്യാര്‍ഥികള്‍ക്കു മാത്രമായി പ്രവേശന കവാടവുമില്ല.
ഒരേക്കറിലുള്ള ഒരു സര്‍വേ നമ്പരിലാണ് കോളേജ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ലൈബ്രറിക്കും കോണ്‍ഫറന്‍സ് ഹാളിനും പ്രത്യേക കെട്ടിടങ്ങളുണ്ട്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സെന്ന പേരില്‍ എട്ടു കെട്ടിടങ്ങളുണ്ട്. ഇതില്‍ അഞ്ചെണ്ണം മൂന്നു മുറികളും അടുക്കളയുമുള്ള വീടുകളാണ്. ഇതില്‍ കോളേജ് പ്രിന്‍സിപ്പലും ലൈബ്രേറിയനും ചില അദ്ധ്യാപകരും താമസിക്കുന്നുണ്ടെന്നാണ് മാനേജ്മെന്റ് വാദം.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കളിസ്ഥലത്തിനു സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഇടയിലും മറ്റുമായി ഇടവിട്ടിടവിട്ട് വെറുതേ കിടക്കുന്ന ഭൂമിയുണ്ട്. ഇവ മൊത്തത്തില്‍ നാലേക്കര്‍ വരും. ഇതില്‍ പലേടത്തും വാഴക്കൃഷിയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച ഭൂമി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചതും വ്യവസ്ഥാ ലംഘനമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് തന്റെ നിലപാടും ശുപാര്‍ശയുമടങ്ങിയ അന്തിമ റിപ്പോര്‍ട്ടാണ് കൈമാറുക. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയാല്‍ കോടതിയെ സമീപിക്കുമെന്ന് നിരാഹാരം കിടക്കുന്ന കെ. മുരളീധരന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: