കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിന് ഹരിത മാതൃകയിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം. വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മിതികള്‍ പരിമിതപ്പെടുത്തി ഗതാഗതം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. പരിസ്ഥിതി സൗഹൃദപരമായാണ് മൊബിലിറ്റി ഹബ്ബിന്റെ വികസനം നടപ്പാക്കുകയെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. രണ്ടാംഘട്ട വികസനത്തിനുള്ള വിവിധ മാതൃകകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചചെയ്തു. ഫ്രഞ്ച് വികസന ഏജന്‍സി (എഎഫ്ഡി), കിഫ്ബി എന്നിവയടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന്റെ സാധ്യതകളും അവതരിപ്പിച്ചു. പ്രദേശത്തിന്റെ പച്ചപ്പും തുറസായ ഇടങ്ങളും നിലനിര്‍ത്തിയാകും വികസനം. കെഎംആര്‍എല്ലിന്റെ സഹായത്തോടെ തയാറാക്കുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗവേണിങ് ബോഡിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കും.
മന്ത്രിമാരായ ജി. സുധാകരന്, ഡോ. കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മേയര്‍ സൗമിനി ജെയ്ന്‍, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന് തുടങ്ങിയവര്‍ ഗവേണിങ് ബോഡി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: