കൊച്ചി : ചോറ്റാനിക്കരയിലെ മാലിന്യ പ്രശ്നത്തില്‍ അഭിഭാഷക കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിന്റെ അടുക്കളയില്‍ സഌബിട്ടു മൂടിയ മാലിന്യ ശേഖരണക്കുഴി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സെപ്ടിക് ടാങ്കാണെന്നും ഇതു പൊളിച്ച് കക്കൂസ് മാലിന്യം ഹോട്ടല്‍ അധികൃതര്‍ നീക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടത്തിനു വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ കെ.വി. ബാബു നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നാല് ലോഡ് കക്കൂസ് മാലിന്യം ഇവിടെ നിന്ന് കൊണ്ടുപോയതിന് 11,200 രൂപ നല്‍കിയതിന്റെ ബില്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടര്‍ വിശദീകരിച്ചു.
മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടതിനെതിരെ ഹോട്ടലുടമയായ രാമകൃഷ്ണന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഈ ഹര്‍ജിയില്‍ അഭിഭാഷക കമ്മിഷന് സ്ഥലം സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വാദം പൂര്‍ത്തിയായതോടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: