ഇരിട്ടി : രണ്ട് മാസത്തെ ശമ്പളം കുടിശ്ശിസആയതിനെ തുടര്‍ന്ന് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫാം ഓഫീസിന് മുന്നില്‍ അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു. 21 ജീവനക്കാരും 32 കരാര്‍ ജീവനക്കാരും 304 സ്ഥിരം തൊഴിലാളികളും 180 കാഷ്വല്തൊഴിലാളികളുമാണ് ഇപ്പോള്‍ ഫാമില്‍ ഉള്ളത്. ഇതില്‍ 26 കരാര്‍ ജീവനക്കാരടക്കം 308 പേര് ആദിവാസി വിഭാഗത്തില്‍ ഉള്ളവരാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫാമില്‍ രണ്ടുമാസമായി ശമ്പളം നല്‍കാത്തത് മൂലം ആദിവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. നിരന്തരം സമരവും ചര്‍ച്ചയുമായി നീങ്ങുന്ന കടക്കെണിയിലായ ഫാമിനെ രക്ഷിക്കാനുള്ള ലക്ഷ്യ ബോധത്തോടുകൂടിയ ഒരു ശ്രമവും എവിടെ നിന്നും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതുമൂലം ഇന്ത്യയിലെ തന്നെ ഏറ്റവും വലയ ആദിവാസി പുനരധിവാസ മേഖല ഉള്‍പ്പെടുന്ന 3060 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഫലഭൂയിഷ്ടമായ ഫാം നാശത്തിന്റെ പടുകുഴിയിലേക്ക് ദിനം പ്രതി നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. ഇന്നലെ ഫാമില്‍ ആരംഭിച്ച അനിശ്ചിതകാല പ്രതിരോധ സമരം സി ഐ ടി യു സംസ്ഥാന സിക്രട്ടറി കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്തു. ബിനോയ് കുര്യന് അദ്ധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണന്, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി. ശശീന്ദ്രന്, കെ. വേലായുധന്, എന്‍ .ഐ. സുകുമാരന്‍ , കെ.ടി.ജോസ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം നടന്ന ഡയരകട്ര്! ബോര്‍ഡ് യോഗത്തില്‍ മുടങ്ങാതെ ശമ്പളം നല്‍കുമെന്ന് മാനേജ്മെന്റ് തൊഴിലാളി പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇത് ലഘിച്ചതാണ് ഇപ്പോള്‍ അനിശ്ചിത കാല സമരത്തിലേക്ക് തൊഴിലാളികളേയും ജീവനക്കാരെയും നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: