തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍ജിഒ സംഘ് 23ന് നിയമസഭാ മാര്‍ച്ച് നടത്തും. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതി പുനപ്പരിശോധിക്കമെന്ന് മുഖ്യമന്ത്രി സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന സാഹചര്യത്തിലും ഭരണാനുകൂല സംഘടന മൗനം പാലിക്കുകയാണ്. 2013 നുശേഷം ഏകദേശം ഒരു ലക്ഷത്തോളം പേര് പങ്കാളിത്ത പെന്‍ഷന്റെ ഭാഗമായിട്ടുണ്ട്. പങ്കാളിത്ത പെന്ഷന് പൂര്‍ണ പരാജയമായ സ്ഥിതിക്ക് ഇടതുസര്‍ക്കാര്‍ വാക്കു പാലിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക എന്നിവ ആവശ്യപ്പെട്ടാണ് ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കിയത്.
മാര്‍ച്ചിന്റെ ഭാഗമായി 10 മുതല്‍ 18വരെ ഓഫീസ്തല ക്യാമ്പയിനും 20, 21 തീയതികളില്‍ വാഹന പ്രചരണ ജാഥകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ പി.സുനില്‍ കുമാര്‍, എസ്.കെ.ജയകുമാര്‍ എ.അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.
ജസ്റ്റിസ് ഗോപിനാഥന് പുറ്റിങ്ങല്‍ കമ്മീഷന്
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജി സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിനു പകരമായി ജസ്റ്റിസ് പി.എസ്.ഗോപിനാഥനെ അന്വേഷണ കമ്മീഷനായി മന്ത്രിസഭായോഗം നിയമിച്ചു. ഡോ.ജി.ഹരികുമാറിനെ അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മീഷണറും എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായി നിയമിച്ചു.
കിഫ്ബി ഓഫീസിന്റെ ഭരണപരമായ ഘടനയും സ്റ്റാഫ് പാറ്റേണും മന്ത്രിസഭായോഗം അംഗീകരിച്ചു. പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ ജ്യോഗ്രഫി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളില്‍ രണ്ടും ഇംഗ്ലീഷ് വിഭാഗത്തില്‍ ഒന്നും അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ-ടെര്‍മിനസ് ജീവനക്കാര്‍ക്കും പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുവദിച്ചു. കെഎസ്ഇബിയുടെ ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പൊട്ടിവീണുകിടന്നിരുന്ന ലൈനില്‍നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച കോട്ടയം ഉദയനാപുരം മുണ്ടക്കല്‍ വീട്ടില്‍ രാധയുടെ മകള്‍ ശില്പയ്ക്ക് ആശ്രിത നിയമന വ്യവസ്ഥയില്‍ നിയമനം നല്കാന് തീരുമാനിച്ചു.
എന്‍ടിയു: സംസ്ഥാന സമിതി ഇന്ന്
കോഴിക്കോട്: ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. വൈകിട്ട് ഏഴിന് കോഴിക്കോട് ശിക്ഷക് സദനില്‍ സംസ്ഥാന സമിതി നടക്കും.
രണ്ടു ദിവസങ്ങളായുള്ള സമ്മേളന പരിപാടികള്‍ക്ക് യോഗത്തില്‍ അന്തിമ രൂപം നല്‍കും. നാളെ രാവിലെ 9.30ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാന സമ്മളനത്തിന് ഔപചാരിക തുടക്കമാവും. സംസ്ഥാന പ്രസിഡന്റ് കെ.എന്‍. വിനോദ് അദ്ധ്യക്ഷത വഹിക്കും.
ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 9 ന് കേന്ദ്ര പൊതുവിതരണ മന്ത്രി സി.ആര് ചൗധരി സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: