തിരുവനന്തപുരം: വിദ്യാര്‍ഥി സേവാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ മേന്മ വിളിച്ചോതി ‘ജിജ്ഞാസ 2017’ ആരോഗ്യ-ശാസ്ത്ര മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരത്തെ പൂജപ്പുര സരസ്വതീമണ്ഡപ മൈതാനിയില്‍ ഒരുക്കിയ മേള ആന്ധ്രാപ്രദേശ് ആരോഗ്യമന്ത്രി കാമിനേനി ശ്രീനിവാസ ഗാരു ഉദ്ഘാടനം ചെയ്തു.
പാരമ്പര്യ വൈദ്യത്തിന്റെ ആഴവും പരപ്പും അറിയാന്‍ മേള സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വെല്ലുവിളികളും തടസ്സങ്ങളും നേരിട്ടാണ് ഇന്ന് ആയുര്‍വേദം മുന്നോട്ടു പോകുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ ആയുര്‍വേദത്തിനും യോഗയ്ക്കും പാരമ്പര്യവൈദ്യത്തിനും പ്രാധാന്യമേകി ആയുഷ് വകുപ്പ് ആരംഭിച്ചു. 170 ലേറെ രാജ്യങ്ങള്‍ ഇന്ന് യോഗ പരിശീലിക്കുന്നതിന് കാരണക്കാരന്‍ നരേന്ദ്രമോദിയാണ്.
ഭാരതീയ സംസ്കൃതി പ്രകൃതിയെ അമ്മയായി ആരാധിക്കുന്നു. മറ്റൊരു രാഷ്ട്രത്തിലും ഇത് കാണാനാകില്ല. ഇവിടെ ഭൂമിയും പശുവും അമ്മയാണ്. എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നു. കുടുംബബന്ധത്തിന് നാം വലിയ പ്രാധാന്യം നല്കുന്നു. ആയുര്‍വേദ, പാരമ്പര്യവൈദ്യരംഗങ്ങളില് കേരളം ഏറെ മുന്നിലാണ്. അതിനാല്‍ എന്തുകൊണ്ടും മേള നടത്താന്‍ യോഗ്യമായ സ്ഥലം കേരളം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒ. രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ആന്ധ്രാപ്രദേശ് എംഎല്‍എ ഡോ. അകുല സത്യനാരായണ ഗാരു, പൂജപ്പുര കൗണ്‍സിലര്‍ ഡോ. വിജയലക്ഷ്മി, വിദ്യാര്‍ഥി സേവാ ട്രസ്റ്റ് ചെയര്മാന് എം. ജയകുമാര്‍, എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷ്, ജിജ്ഞാസ 2017 ജനറല്‍ കണ്‍വീനര്‍ വിനീത് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കാമിനേനി ശ്രീനിവാസ ഗാരു നാട മുറിച്ച് പ്രദര്‍ശനനഗരിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
വിദ്യാര്‍ഥി സേവാ ട്രസ്റ്റിന്റെ ഉപഹാരം ഡോ കാമിനേനി ശ്രീനിവാസ ഗാരുവിന് ചെയര്മാന് എം. ജയകുമാര്‍ സമ്മാനിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എക്ക് എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷും ഗാരുവിന് കൗണ്‍സിലര്‍ ഡോ വിജയലക്ഷ്മിയും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഡോ ടി.ജി. വിനോദ്കുമാര്‍ സ്വാഗതവും ജിജ്ഞാസ ജനറല്‍ കണ്‍വീനര്‍ വിനീത് മോഹന്‍ നന്ദിയും പറഞ്ഞു. മേള ഫെബ്രുവരി 12 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: