ചേര്‍ത്തല: കണിച്ചുകുളങ്ങര സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണപണയ വായ്പയില്‍ വന്‍ ക്രമക്കേട്.സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ 80 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.പര്ിശോധന തുടരുകയാണ് തട്ടിപ്പുതുക ഇനിയും ഉയരുമെന്നാണ് വിവരം.
തട്ടിപ്പു പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്തു. ഇന്റേണല്‍ ഓഡിറ്റര്‍ മഞ്ജുളാദേവി, സീനിയര്‍ ക്ലാര്‍ക്ക് കെ.കെ.മനോജ് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.കോണ്‍ഗ്രസ് അനുകൂല കോപറേറ്റീവ ജീവനക്കാരുടെ സംഘടനയായ കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് കെ.കെ.മനോജ്.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണ സമിതി.
സോഫ്റ്റ് വെയറില്‍ കൃത്രിമ നടത്തിയും, സ്വര്‍ണം ഈടില്ലാതെ വായ്പയെടുത്തുമാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ ഈടുവെക്കാതെ വായ്പയെടുത്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണപണയ ഇടപാടില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഭരണ സമിതിയാണ് വകുപ്പിനെ അറിയിച്ച് വിശദമായ അന്വേഷണത്തിനു വഴിയൊരുക്കിയതെന്ന് ് പ്രസിഡന്റ് വി.എം.പ്രതാപന്വെള്ളാപ്പള്ളി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ബാങ്കിന് ഒരു തരത്തിലുള്ള നഷ്ടവും ഉണ്ടാകാത്ത തരത്തിലാണ് ഭരണ സമിതി ഇക്കാര്യത്തില്‍ പ്രവര്ത്തിട്ടിട്ടളളത്. ബാങ്കിന്റെ ഇടപാടുകളെ ഇത് ഒരു തരത്തിലും ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ചേര്‍ത്തല അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. എല്ലാ സ്വര്‍ണ പണയവും പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരികയുള്ളു. ഇതിനുശേഷം വകപ്പധികൃതര് ജോയിന്റ് രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: