വടക്കാഞ്ചേരി: വരവൂരില്‍ സിപിഎം പൊട്ടിത്തെറിയുടെ വക്കില്‍. വരവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ വര്‍ഷങ്ങളായി ഉരുണ്ടുകൂടിയിരുന്ന അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. സിഐടിയുവിനെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള ലോക്കല്‍ കമ്മിറ്റിയിലെ ചിലരുടെ ശ്രമങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വലിയ ശക്തിപ്രകടനത്തോടെ തിച്ചൂരില്‍ സംഘടിപ്പിക്കാനിരുന്ന സി.ഐ.ടി.യു പഞ്ചായത്ത് സമ്മേളനം ലോക്കല്‍ സി.പി.എം നേതാക്കള്‍ ഇടപെട്ട് വരവൂരിലെ എല്‍.സി ഓഫീസിലേക്ക് മാറ്റി. അതുകൊണ്ടു തന്നെ 115 ല്‍ കൂടുതല്‍ അംഗങ്ങളുള്ള സിഐടിയുക്കാരില് 30ല്‍ താഴെ പേര് മാത്രമാണ് പങ്കെടുത്തത്. പങ്കെടുത്തവരില്‍ തന്നെ പകുതിയിലേറെ ആളുകള്‍ യോഗം ബഹിഷ്കരിച്ച് പുറത്ത് പോയി.
മുന്‍ എല്‍.സി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ ബാബുവിനെതിരെ വലിയ സാമ്പത്തിക ആരോപണങ്ങളാണ് മറു ഭാഗം പ്രചരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രസിഡന്റിനും, എല്‍.സി സെക്രട്ടറിക്കും, ഒരു എല്‍.സി അംഗത്തിനും എതിരെ ഫഌക്സ് ബോര്‍ഡുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ സാമ്പത്തിക തിരിമറികള്‍ക്കും ഭൂമി കച്ചവടത്തിനും പാര്‍ട്ടി കൂട്ടുനില്‍ക്കുന്നതായി മറു വിഭാഗം അടിച്ചിറക്കിയ നോട്ടീസില്‍ പറയുന്നു.
പാര്‍ട്ടി നേതൃത്വം എല്‍സി അംഗത്തിനു വേണ്ടി ഗൂണ്ടാപണി എടുക്കുന്നതിനേയും, നിരവധി ചെക്ക് കേസുകള്‍ നേരിടുന്ന എല്‍സി അംഗത്തിനു വേണ്ടി പാര്‍ടി സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും പ്രതിഷേധിച്ച് വലിയൊരു വിഭാഗം രാജിവക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. അഭിപ്രായം പറയുന്നവരെ നേതൃത്വം ഭീഷണി പെടുത്തുന്നതായും ആരോപിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയിരുന്ന വിഭാഗീയത തെരുവിലേക്ക് വ്യാപിച്ചത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: