ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വികസനവും വിനാശവും തമ്മിലാണ് പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും കേന്ദ്രസര്‍ക്കാരും വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാം നശിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം. ഗാസിയാബാദിലെ വികാസ് സങ്കല്പ് റാലിയില്‍ മോദി പറഞ്ഞു.
അഴിമതി രാജ്യത്തെ നശിപ്പിച്ചു. ഇതിനെതിരെ ആരെങ്കിലും പൊരുതേണ്ടതുണ്ട്. ദല്‍ഹിയില്‍ ഇരുന്നുകൊണ്ട് തനിക്ക് യുപിയിലെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കില്ല. അഴിമതി അവസാനിക്കാന്‍ ഇപ്പോഴത്തെ അഖിലേഷ് സര്‍ക്കാരിനെ പുറത്താക്കണം. പ്രതീക്ഷകള്‍ നശിപ്പിച്ച മുഖ്യമന്ത്രിയാണ് അഖിലേഷ്. അഞ്ച് വര്‍ഷം എന്താണ് ചെയതതെന്ന് അഖിലേഷ് വ്യക്തമാക്കണം.
സംസ്ഥാനത്ത് വൈകുന്നേരത്തിന് ശേഷം സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ പോകാന്‍ മടിക്കുന്നു. ക്രിമിനലുകള്‍ക്ക് അഭയം നല്കുന്ന പാര്‍ട്ടിയാണ് എസ്പി. കഴിവുള്ള യുവാക്കള്‍ക്ക് പോലും ജോലി ലഭിക്കുന്നില്ല.
സാധാരണക്കാര്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ അഖിലേഷ് തയ്യാറാവുന്നില്ല. വോട്ടു ചെയ്തവര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുന്നത്.
കര്‍ഷകരുടെ ഭൂമി ക്രിമിനലുകള്‍ പിടിച്ചെടുക്കുന്നു. ബിജെപി ഭരണത്തിലെത്തിയാല്‍ ഭൂമാഫിയക്കെതിരെ പ്രത്യേക സേന രൂപീകരിക്കും. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസ്സിനെ അഖിലേഷ് കൂടെക്കൂട്ടിയതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: