തൊടുപുഴ: പൊതുജനങ്ങളെ കൊള്ളയടിക്കാന്‍ കരുതിക്കൂട്ടിയിറങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ രജിസ്ട്രേഷന് വകുപ്പ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈമാറ്റ ഇടപാട് നടത്തിയ വസ്തുക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും മതിപ്പ് വില നിര്‍ണ്ണയത്തില്‍ കുറവ് സംഭവിച്ചെന്നാരോപിച്ച് ഇടപാടുകാരില്‍ നിന്നും പ്രമാണ ഫീസിന്റെ പേരില്‍ പണം കൊള്ളയ്ക്കുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത് പോക്കുവരവ് നടത്തിയ വസ്തു ഇടപാടുകള്‍ക്കാണ് ഇപ്പോള്‍ വീണ്ടും തുക അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ കവിയും സാഹിത്യകാരനുമായ കെ.എസ് സുകുമാരന്‍ കല്ലംപള്ളില്‍ എന്നയാള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചു.
പതിനൊന്ന് വര്‍ഷം മുന്‍പ് വാങ്ങുകയും പിന്നീട് വില്‍ക്കുകയും ചെയ്ത കെട്ടിടമുറിയുടെ പേരിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭൂമിയുടെ മതിപ്പ് വിലയായി 8000 രൂപ കൂടി അടയ്ക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഇത്തരം നീക്കം നിയമങ്ങളുടെ ലംഘനമാണ്. വസ്തു ആധാരം ചെയ്യുമ്പോള്‍ വസ്തുവിന് നിശ്ചയിച്ച വില കുറഞ്ഞ് പോയെങ്കില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ സബ് രജിസ്ട്രാര്‍ക്ക് അധികാരമുള്ളതാണ്. അന്ന് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്താതെ ആധാരം രജിസ്റ്റര്‍ ചെയ്യുകയും വര്‍ഷങ്ങള്‍ക്ക് ശേഷം വസ്തുവില കണക്കുകൂട്ടിയതില്‍ പിഴവ് സംഭവിച്ചെന്നും പറയുന്നത് നീതീകരിക്കാനാവില്ല.
ജോലിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുകയും കുറവ് സംഭവിച്ച തുക അവരില്‍ നിന്ന് ഈടാക്കുകയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: