തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് കൊലക്കേസ് അട്ടിമറിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിലെ ഒരു കേന്ദ്രമന്ത്രിയും ഒരു എംപിയുമാണ് ഇതിന് ചരടു വലിക്കുന്നത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് സിപിഎം പ്രതിഫലമായി നല്‍കുന്നത്. ഇങ്ങനെയൊരു നീക്കം നടക്കുന്നതായി ചന്ദ്രശേഖരന്റെ പാര്‍ട്ടിയുടെ നേതാക്കള്‍ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു.
ചന്ദ്രശേഖരന് കൊലക്കേസ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. പോലീസിലെ ഉന്നതന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ട്. നെയ്യാറ്റിന്‍കരയില്‍ പള്ളിയുടെ താത്പര്യം സംരക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രഥമ കര്‍ത്തവ്യം. ഇതിന് ശെല്‍വരാജിന്റെ വിജയം ഉറപ്പാക്കണം. ചന്ദ്രശേഖരന്റെ വധം മൂലം പ്രതിരോധത്തിലായിരിക്കുന്ന സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കി ശെല്‍വരാജിന് വോട്ടു മറിക്കുക എന്നതാണ് നീക്കം. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയും ഇതു സംബന്ധിച്ച് ദല്‍ഹിയില്‍ ചില സിപിഎം നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കേസ് കേസിന്റെ വഴിയെ എന്നു പറഞ്ഞ് കൈ കഴുകി നില്ക്കുന്നതും ഇതിന്റെ ഭാഗമായാണ്.
തുടക്കത്തില്‍ ശരിയായ ദിശയിലേക്ക് നീങ്ങിയ അന്വേഷണം പെട്ടെന്ന് അവതാളത്തിലായത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായിരുന്നു. ഇത് അട്ടിമറിക്കാനാണ് ഇപ്പോള്‍ നീക്കം. കേസുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ചിലരെ കസ്റ്റഡിയിലെടുക്കുകയും ഇതിന്റെ പേരില്‍ സിപിഎം നേതാക്കള്‍ക്ക് പ്രതിഷേധവുമായി രംഗത്തു വരാന്‍ അവസരം ഉണ്ടാവുകയും ചെയ്തു. തീര്‍ത്തും പ്രതിരോധത്തിലും ഒറ്റപ്പെടലിലും ആയിരുന്ന സിപിഎമ്മിന് നിരാഹാര സമരവും പത്രപ്രസ്താവനയുമായി ജനങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരമുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചതും മാറ്റിയതുമൊക്കെ ബോധപൂര്‍വമായിരുന്നു.
കൊലപാതകത്തിന് രാഷ്ട്രീയമില്ലെന്ന തരത്തില്‍ ഡിജിപി നടത്തിയ പ്രസ്താവനയും അതിന് ആഭ്യന്തരമന്ത്രിയുടെ തിരുത്തുമൊക്കെ അവിചാരിതമല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഡിജിപിയുടെ പ്രസ്താവനയെ മുറുകെ പിടിച്ചായിരുന്നു സിപിഎം തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കാന്‍ ആദ്യം ശ്രമിച്ചിരുന്നത്. അന്വേഷണം മുറുകുന്തോറും സിപിഎമ്മിന് പിടിവള്ളികള്‍ നല്‍കുകയാണ് പോലീസ്. ഇത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ധാരണയുടെ ഫലമാണ്.
നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസില്‍ ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികളായ ഗുണ്ടകളുണ്ടെന്ന് സംശയം തോന്നി പോലീസെത്തിയതിന് സി.ഐയെ സസ്പെന്റു ചെയ്തതും കൂത്തുപറമ്പില്‍ പാര്‍ട്ടി നേതാവ് ജയരാജന് കുത്തിയിരിപ്പു നടത്തിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പിടിച്ച ഓഫീസ് സെക്രട്ടറി ബാബുവിനെ വിട്ടയച്ചതുമൊക്കെ എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ രാജിക്ക് ചരടു വലിച്ചതും ഇപ്പോള്‍ ആരോപണ വിധേയരായ കേന്ദ്രമന്ത്രിയും എംപിയുമാണ്. ലത്തീന്‍ കത്തോലിക്കാ സഭയുടെ ആവശ്യമായ ജാതി മാറിയവര്‍ക്കും സംവരണമെന്ന ആവശ്യം അനുവദിപ്പിച്ച് ശെല്‍വരാജിനെ കൊണ്ട് രാജി വയ്പ്പിക്കുകയായിരുന്നു. ഇതിനായി കേന്ദ്രമന്ത്രി നെയ്യാറ്റിന്‍കര അരമന സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കടലിലെ കപ്പല്‍ കൊലയില്‍ ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാനും ഇദ്ദേഹം നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: