കോട്ടയം: പ്രകൃതിയേയും ഭഗവതിയേയും പൂജിച്ചാരാധിക്കുന്ന ചന്ദ്രപൊങ്കാല നീണ്ടൂര്‍ ശ്രീഭഗവതി മൂലസ്ഥനമായ മംഗലത്തുമന ക്ഷേത്രത്തില്‍ 10ന് വൈകിട്ട് 6ന് നടക്കും. സോമചൂര്ണ്ണ നിവേദ്യത്തിനായി ഭഗവതിയെ ശ്രീകോവിലിന് പുറത്ത് തയ്യാറാക്കുന്ന പത്മകളത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പണ്ടാര അടുപ്പിലേക്കും മറ്റടുപ്പുകളിലേക്കും അഗ്നിപകരും. ഭക്തര്‍ തയ്യാറാക്കുന്ന നിവേദ്യം സ്വീകരിക്കുന്നതിന് മുമ്പ് ഭാഗവതിക്ക് നിവേദിക്കുന്ന ഔഷധമാണ് സോമചൂര്ണ്ണം. പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്കും ഭക്തര്‍ക്കും സോമചൂര്ണ്ണം പ്രസാദമായി നല്കുന്നു. ചന്ദ്രപൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചന്ദ്രദീപപ്രകാശനം തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടും രക്ഷാധികാരി എംഎന്‍എന്‍ നമ്പൂതിരിപ്പാടും ക്ഷേത്രകാര്യദര്‍ശി എം.വി. ശിവകുമാറും ചേര്‍ന്ന് 9ന് വൈകിട്ട് 6ന് നടത്തും. ഇതിന് മുന്നോടിയായി തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിപൂജയും അപ്പംമൂടലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: