കാബൂൾ: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് റെഡ് ക്രോസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ ഹിമപാതം മൂലം അപകടമുണ്ടായ വടക്കൻ പ്രവിശ്യകളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരുന്നവരെയാണ് ഭീകർ വെടിവച്ച് കൊലപ്പെടുത്തിയത്.
ജോസ്വാന്‍ പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തിനുശേഷം കാണാതായ രണ്ട് രക്ഷാപ്രവര്ത്തര്ക്കായി തെരച്ചില്‍ തുടരുകയാണ്. ഐഎസിന്റെ അഫ്ഗാനിലെ സജീവ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ആക്രമണത്തെ റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി മേധാവി മോനിക്ക സനറെല്ലി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: