നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ബിജെപി പ്രചാരണ വാഹനത്തിന്റെ പാസ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പാത ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്ന് പാസ് തിരികെ നല്കി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് നിയോജക മണ്ഡലം കമ്മറ്റി ഓഫീസിനു മുന്നില്‍ ബിജെപി കലാജാഥയുടെ വാഹന പാസ് പിടിച്ചെടുത്തത്. കലാജാഥയുടെ ഉദ്ഘാടനം ഇന്ന് രാവിലെ നടക്കാനിരിക്കവെയാണിത്. വാഹനം അലങ്കരിച്ച് ഓഫീസിനു മുന്നില്‍ ബോക്സുകള്‍ പ്രവര്‍ത്തിപ്പിക്കാതെ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ദേശീയപാത വഴിവന്ന തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വാഹനത്തിനുള്ളില്‍ പ്രവേശിക്കുകയും വാഹനപാസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വിവി.രാജേഷിനെയും നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരിയെയും നിരീക്ഷകസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ജ്ഞാനമണി തള്ളിമാറ്റുകയും പാസ് പോലീസിനെ ഏല്‍പ്പിച്ച് സ്ഥലം വിടുകയും ചെയ്തു.
വിവരം അറിഞ്ഞ് മണ്ഡലം കമ്മറ്റി ഓഫീസിലുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പോലീസിനോട് പാസ് തിരികെ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് വാഹനത്തെ ഉപരോധിക്കുകയും വിവരം അറിഞ്ഞ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നന്ദിനി സ്ഥലത്തെത്തി കെ.സുരേന്ദ്രനുമായി ഒത്തുത്തീര്‍പ്പ് ചര്‍ച്ച നടത്തുകയും ചെയ്തു. വാഹന പാസിന്റെ രേഖകള്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനു നല്കി. മെയ് 16 മുതല്‍ 31 വരെ വാഹനത്തിന് പാസ് നല്‍കിയിട്ടുണ്ട്. വാഹനം പ്രചാരണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. പാസ് പിടിച്ചെടുത്ത നിരീക്ഷകസംഘത്തിലെ ഓഫീസറുമായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കളക്ടറുമായി സംസാരിച്ചശേഷം പാസ് തിരികെ തരാമെന്ന് അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.
തുടര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ഇതിനിടയില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. വാഹനത്തിലെ ബോക്സിന്റെ എണ്ണം കൂടുതലാണെന്നും അത് മാറ്റണമെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. നിയമാനുസൃതം മാത്രമേ വാഹനം ഉപയോഗിക്കൂ എന്ന് ബിജെപി നേതൃത്വം അറിയിച്ചതോടെ എസ്ഐയുടെ കൈവശം ഉണ്ടായിരുന്ന പാസ് തിരികെ നല്കി. അതോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിച്ചു.
ബിജെപിയുടെ വാഹന പാസ് പിടിച്ചെടുത്ത സമയത്തും മണ്ഡലത്തിലെ വിവിധഭാഗങ്ങളില്‍ ആറില്‍ കൂടുതല്‍ ബോക്സ് പ്രവര്‍ത്തിപ്പിച്ച് ഒരു വാഹന പാസ് ഉപയോഗിച്ച് നിയമാനുസൃത പാസില്ലാതെ എല്‍ഡിഎഫ്, യുഡിഎഫ് വാഹനങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. പ്രചാരണം നടത്തുന്ന വാഹനങ്ങളെ പിടികൂടാതെ പ്രചാരണം നടത്താതെ നിറുത്തിയിട്ടിരുന്ന വാഹനത്തെ പിടികൂടിയതില്‍ തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിച്ചിട്ടുള്ളവര്‍ യുഡിഎഫിനു വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: