ന്യൂദല്‍ഹി: പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പാക്കിസ്ഥാനുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ വര്‍ഷം ബന്ധം വഷളായെങ്കിലും മനുഷ്യത്വപരമായ കാര്യങ്ങളില്‍ പാക്കിസ്ഥാനുമായി സഹകരിച്ചുവരുകയാണെന്ന് പാര്‍ലമെന്റില്‍ എഴുതി തയ്യാറാകിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.
2015ലെ ഇസ്ലാമാബാദ് സന്ദര്‍ശനത്തില്‍ ഉഭയക്ഷി ചര്‍ച്ചകള്‍ക്കുളള നടപടികള്‍ തുടങ്ങിയതാണ്. പക്ഷെ 2016 ജനുവരിയിലെ പത്താന് കോട്ട് ആക്രമണത്തെ തുടര്‍ന്ന് ചര്‍ച്ച മുടങ്ങി. എന്നിരുന്നാലും മനുഷ്യത്വപരമായ പ്രശ്നങ്ങളില്‍ പാക്കിസ്ഥാനുമായി സഹകരിക്കുന്നുണ്ട്. ഭീകരവാദവും അക്രമങ്ങളും ഇല്ലാത്ത അനുയോജ്യമായ സാഹചര്യത്തില്‍ മാത്രമെ ഇന്ത്യ – പാകിസ്ഥാന് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുകയുള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
കാശ്മീര്‍ പ്രശ്നം രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുളള പാക്ക് ശ്രമത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായ പാക്കിസ്ഥാനെതിരേ രാജ്യാന്തര സമൂഹം സമ്മര്‍ദ്ദം ചെലുത്തിവരുകയാണ്. ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: