കണ്ണൂര്‍: മാജിക് അക്കാദമിയുടെ കീഴില്‍ ഇന്ദ്രജാല-സര്‍ക്കസ് രംഗത്തെ തെരുവ് കലാകാരന്മാര്ക്ക് ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പേരില്‍ പുനരധിവാസ കേന്ദ്രം ആരംഭിക്കുമെന്ന് മാന്ത്രികന് ഗോപിനാഥ് മുതുകാട് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ദ്രജാല-സര്‍ക്കസ് രംഗത്തെ നിരവധിപേര്‍ പാര്‍ക്കാനിടമില്ലാതെ കഴിഞ്ഞു കൂടുകയാണ്. ഇവര്‍ക്കായാണ് ആര്‍ട്ടിസ്റ്റ് വില്ലേജ് ഒരുക്കുന്നത്. ആര്‍ട്ടിസ്റ്റ് വില്ലേജില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കലിടല്‍ 13 ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന് ശിലാഫലകത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിക്കും. മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ആര്‍ട്ടിസ്റ്റ് വില്ലേജിന്റെ മാസ്റ്റര്‍ പ്ലാന്‍ ഗായിക കെ.എസ്..ചിത്ര പ്രകാശനം ചെയ്യും. മാന്ത്രിക മുത്തച്ഛന് വാഴക്കുന്നം നമ്പൂതിരിയുടെ 36-ാം അനുസ്മരണ ദിനമായതാനാലാണ് പദ്ധതി പ്രഖ്യാപനത്തിന് ഈ ദിവസം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കലാകാരന്മാര്ക്കായി വില്ലേജ് പണിയുന്നതെന്നും മുതുകാട് പറഞ്ഞു.
കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന് സമീപം മുതുകാടിന്റെ പേരിലുളള 30 സെന്റ് സ്ഥലത്താണ് ആര്‍ടിസ്റ്റ് വില്ലേജ് പണിയുന്നത്. 7 യൂണിറ്റ് വീടുകളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തികരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡയരക്ടര്‍ ചന്ദ്രശേഖരന് വില്ലൊമലയും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: