പൊന്‍കുന്നം: ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറി. തന്ത്രി കണ്ഠര് മോഹനര് കൊടിയേറ്റു നിര്‍വഹിച്ചു. മേല്‍ശാന്തി ആര്‍പ്പൂക്കര സുബ്രഹ്മണ്യന് നമ്പൂതിരി സഹകാര്‍മികനായി.
നേരത്തെ വിഴിക്കിത്തോട് ചിറ്റടി കുടുംബത്തില്‍ നിന്ന് കൊണ്ടു വന്ന കൊടിക്കൂറയ്ക്ക് കിഴക്കുംഭാഗം ശിവശക്തിവിലാസം ഭജനയോഗത്തില് സ്വീകരണം നല്കി. തുടര്‍ന്ന് ശോഭായാത്രക്ക് ക്ഷേത്രത്തിന് സമീപം കരിങ്കല്പ്പാലത്തില് സേവാസംഘവും ദേവസ്വവും ഭക്തരും ചേര്‍ന്ന് സ്വീകരണം നല്കി. കുടുംബപ്രതിനിധി സി.കെ.മോഹന്‍കുമാര്‍ കൊടിക്കൂറ സമര്‍പ്പിച്ചു. കൊടിയേറ്റിനു ശേഷം ബേബി.എം. മാരാരുടെ ശിഷ്യരുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു.
വെള്ളിയാഴ്ച രാവിലെ 9 മുതല്‍ നാദനീരാഞ്ജനം പരിപാടിയില്‍ കോഴിക്കോട് സനല്‍കുമാര്‍ വര്‍മയും സംഘവും നാമസങ്കീര്‍ത്തനം അവതരിപ്പിക്കും. 10 മുതല്‍ വൈകിട്ട് 4.30 വരെ ത്യാഗരാജപഞ്ചരത്ന കൃതി ആലാപനം. വൈകിട്ട് 6ന് അന്നദാനമണ്ഡപ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. 7.30ന് സ്വാമി ഉദിത് ചൈതന്യയുടെ ആധ്യാത്മിക പ്രഭാഷണം. 18നാണ് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: