പള്ളുരുത്തി: കൊച്ചി നേവല്‍ ബേസിനു മുന്നില്‍ ബിഎംഎസ് ഭാരതീയ പ്രതിരക്ഷാ സംഘ് ദേശീയ നിര്‍വ്വാഹക സമിതിയംഗം ഉള്‍പ്പെടെ നാലുപേര്‍ക്കു നേരെ സിഐറ്റിയുക്കാര്‍ ആക്രമണം നടത്തി. ഇന്നലെ രാവിലെ 8 മണിയോടെ നേവല്‍ ബേസിനു മുന്നിലായിരുന്നു സംഭവം. പ്രതിരക്ഷാ സംഘ് ദേശീയ നിര്‍വ്വാഹക സമിതിയംഗം എസ്. സുധീര്‍ നേവല്‍ ബേസിലെ താല്‍ക്കാലിക ജീവനക്കാരനായ ദേവദാസ് സതേണ്‍ നേവല്‍ കമാന്‍ഡ് സിവിലിയന്‍ എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എ.ശശികലന്‍ ആരംഭന്‍ സംഘടന സെക്രട്ടറി എസ്. ബിജു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ദേവദാസിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐറ്റിയു യൂണിയനില്‍ നിന്നും നിരവധിപേര്‍ ബിഎംഎസ് യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ദേവദാസിനെ കഴിഞ്ഞ ദിവസം സിഐറ്റിയുക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ നേതാക്കന്മാരെ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. 25 ഓളം വരുന്ന അക്രമിസംഘം ഭീകര മര്‍ദ്ദനമാണ് നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇതില്‍ ദേവദാസിനെ നിലത്തിട്ട് ചവിട്ടുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആദ്യം വിസ്സമ്മതിച്ചതായി പരാതിയുണ്ട്. പിന്നീട് ദേവദാസിനെ മാത്രം അഡ്മിറ്റാക്കുകയായിരുന്നു. സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: