തിരുവനന്തപുരം: കേരളത്തിലും കര്‍ണാടകയിലും സ്കൂള്‍, കോളേജ് സര്‍ട്ടിഫിക്കറ്റുകളും കരംതീര്‍ത്ത രസീതുകളും വാഹന സംബന്ധമായ രേഖകളും വ്യാജമായി നിര്‍മ്മിച്ച് നല്കുന്ന സംഘം തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. വലിയതുറ സ്വദേശി അന്റോണിയോ, മലയിന്‍കീഴ് സ്വദേശി ഷാജ്കുമാര്‍ എന്നിവരാണ് പിടിയിലായത്.
കേരളത്തിലെ മിക്ക കോടതികളിലും ഇവര്‍ തയ്യാറാക്കിയ വ്യാജ കരംതീര്‍ത്ത രസീതുകള്‍ ഉപയോഗിച്ച് നിരവധി കുറ്റവാളികള്‍ ജയില്‍ മോചിതരായിട്ടുണ്ട്. ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍നിന്നു പണം അപഹരിച്ചതിനും ഇവര്‍ക്കെതിരെ കേസുകളുണ്ട്. വിദേശരാജ്യങ്ങളില്‍ ആളുകളെ ചവിട്ടി കയറ്റിവിട്ടതിന് രാജ്കുമാറിനെതിരെ എമിഗ്രേഷന്‍ നിയമപ്രകാരം കേസുകളുണ്ട്. ഇയാള്‍ക്കെതിരെ കര്‍ണാടകത്തിലെ ഷക്കിലിസുപുരം പിഎസിലും കേസുകള്‍ ഉണ്ട്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്കി 30 ഓളം ആള്‍ക്കാരില്‍നിന്നും 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് അന്റോണിയയ്ക്ക് എതിരെ കണ്ണൂര്‍, മട്ടന്നൂര്‍, തൃശൂര്‍, ആലുവ, കൊട്ടാരക്കര, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്.
വ്യാജരേഖ ചമയ്ക്കുന്നതില്‍ പ്രധാനിയായ ഷാജ്കുമാര്‍ ഉണ്ടാക്കി നല്കിയ വ്യാജ ആര്‍സി ബുക്കുകള്‍ ഉപയോഗിച്ച് നിരവധി മോഷണവാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ ഓടുന്നതായി അനേ്വഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വാഹനമോഷണകേസിലെ പ്രധാന പ്രതിയാണ് ഷാജ്കുമാര്‍. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ അബ്കാരി കേസ് ഉള്‍പ്പെടെ 10ഓളം കേസുകളും ഇയാളുടെ പേരിലുണ്ട്.
ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രതേ്യക ഷാഡോ പോലീസ് മാസങ്ങളായി നടത്തിയ രഹസ്യനേ്വഷണത്തിന്റെ ഒടുവിലാണ് ഇവര്‍ വലയിലായത്. ഇവരില്‍നിന്നു നിരവധി വ്യാജ കരംതീര്‍ത്ത രസീതുകള്‍, ആധാര്‍ കാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ഇവ ഉണ്ടാക്കുന്നതിനുള്ള പ്രതേ്യക പേപ്പറുകള്‍, വിവിധതരം അച്ചടി ഉപകരണങ്ങള്‍ പ്രതേ്യകതരം മഷികള്‍ എന്നിവ കണ്ടെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം എസി സുരേഷ്കുമാര്‍, ഫോര്‍ട്ട് എസ്ഐ ഷാജിമോന്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: