കൊച്ചി: സിപിഎമ്മിലെ പുതിയ ചേരിതിരിവ് എറണാകുളം ജില്ലയെ പിണറായി പക്ഷത്തില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു. ജില്ലയില്‍ പിണറായി പക്ഷത്തിന് വേരുറപ്പിക്കാന്‍ വഴിയൊരുക്കിയ സെക്രട്ടറി പി. രാജീവ് അടക്കമുള്ളവര്‍ പിണറായിയില്‍ നിന്ന് അകന്നു. 12 സെക്രട്ടറിയറ്റ് അംഗങ്ങളില്‍ രണ്ടു പേര് മാത്രമാണ് ഇപ്പോള്‍ പിണറായിയെ അനുകൂലിക്കുന്നത്. ജില്ലയില്‍നിന്ന് 10 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും പുതിയ ചേരിയിലെത്തി. കൊച്ചിയില്‍ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം പുതിയ സമവാക്യത്തിന് ഉണര്‍വേകി.
സംസ്ഥാനത്ത് അച്യുതാനന്ദന് വിഭാഗം ഇല്ലാതായതോടെ പോൡറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിലാണ് പിണറായി പക്ഷത്തിനെതിരെ പുതിയ ചേരി ഉടെലടുത്തത്. മന്ത്രി തോമസ് ഐസക്കിന്റെ പിന്തുണയുള്ള ഇവര്‍ക്ക് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മൗനസമ്മതവുമുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകൡലാണ് ഇപ്പോള്‍ പുതിയ ഗ്രൂപ്പിന് സ്വാധീനം.
ജില്ലാ സെക്രട്ടറിയറ്റില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണനും സിഐടിയു നേതാവ് കെ.ജെ. ജേക്കബും മാത്രമാണ് ഇപ്പോള്‍ പിണറായിക്കൊപ്പമുള്ളത്. മറ്റ് വര്‍ഗ-ബഹുജന സംഘടനകളില്‍ കര്‍ഷക തൊഴിലാളി നേതാവ് സി.ബി. ദേവദര്‍ശന്‍, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സതീഷ്, കാലടി പഞ്ചായത്ത് പ്രസിഡന്റും വനിതാ നേതാവുമായ അഡ്വ.കെ. തുളസി, റോണി തോമസ്, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, അഡ്വ.എം. അനില്‍കുമാര്‍, സിനുലാല്‍ എന്നിവര്‍ മാത്രമാണ് പിണറായിക്കൊപ്പമുള്ളത്. 20 ഏരിയാ കമ്മിറ്റികളില്‍ മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം, ആലങ്ങാട്, കോതമംഗലം, നെടുമ്പാശേരി ഒഴികെയുള്ളവ രാജീവിനൊപ്പമാണ്.
വിഎസ് പക്ഷത്തിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ല അടുത്ത കാലത്താണ് പിണറായിക്കൊപ്പം ചേര്‍ന്നത്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഗോപി കോട്ടമുറിക്കല്‍ ജില്ലാ സെക്രട്ടറിസ്ഥാനം രാജിവച്ചതോടെയാണ് പിണറായി പക്ഷം വേരുറപ്പിച്ചത്. പി. രാജീവാണ് ഇതിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പിണറായിയുടെ ‘പരനാറി’ പ്രയോഗത്തിനെതിരെ പറവൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ രാജീവ് നടത്തിയ പ്രസംഗം ഇരുവരും തമ്മിലുള്ള അകല്‍ച്ചക്ക് തുടക്കമിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിക്കാനുള്ള രാജീവിന്റെ മോഹത്തിന് തടയിട്ടത് പിണറായിയാണ്. രാജീവിനെ തഴഞ്ഞാണ് എം. സ്വരാജിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. മൂന്നുവട്ടം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജീവ് മത്സരിക്കണമെന്നായിരുന്നു തീരുമാനം. ഇതോടെ പിണറായിയുമായി മാനസികമായി അകന്ന രാജീവ് ബേബിയോട് ആഭിമുഖ്യം പുലര്‍ത്തി. നേരത്തെ വിഎസ് പക്ഷത്തുണ്ടായിരുന്നവരും ഇപ്പോള്‍ പുതിയ ഗ്രൂപ്പിനോടൊപ്പം ചേര്‍ന്നു. ഏപ്രില്‍-മെയ് മാസത്തോടെ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ പുതിയ ധ്രുവീകരണത്തിന് വേദിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: