തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി വിലയ്ക്കു വാങ്ങിയതാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് റവന്യൂ മന്ത്രിക്ക് കത്ത് നല്കി. ഭൂമി വിലയ്ക്കു വാങ്ങിയതാണോയെന്ന് സംശയമുണ്ട്. അത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സംശയം ദൂരീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
വിഎസ് ആദ്യം നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി, ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ അധിക ഭൂമി ഉണ്ടെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറി നല്‍കിയത്. കേരള ലാന്‍ഡ് അക്വിസേഷന്‍ ചട്ടത്തിലെ 8(3) വകുപ്പ് പ്രകാരം ഈ ഭൂമി ഏറ്റെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ട റവന്യൂ മന്ത്രിയുടെ നടപടിയെയും വിഎസ് കത്തില്‍ അഭിനന്ദിച്ചു.
സെക്രട്ടേറിയറ്റിന് സമീപം പുന്നന്‍ റോഡില്‍ ഫ്ളാറ്റ് സമുച്ചയം പണിത് കച്ചവടം നടത്തുന്നത് നിയമപരമാണോയെന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കണം. സര്‍ക്കാര്‍ ഭൂമി കൈമാറിയത് ലോ അക്കാദമി ട്രസ്റ്റിനാണ്. ട്രസ്റ്റിന്റെ ഘടന മാറിയിട്ടുണ്ടോയെന്നും പരിശോധിക്കണം. ഇക്കാര്യങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: