കണ്ണൂര്‍: കുട്ടികളുടെ ആരോഗ്യമാണ് നാടിന്റെ മൂലധനമെന്നും കുട്ടികളുടെ ആരോഗ്യസംരക്ഷണം നാടിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യത്തിലും ബുദ്ധിയിലും കാര്യക്ഷമതയിലും മികവുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ശുചിത്വം ശീലമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. വൃത്തിയുള്ള സ്കൂള്‍ പരിസരവും സാഹചര്യങ്ങളും വളര്‍ത്തിയെടുക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ഹെഡ്മാസ്ററര് പി.ബാബു, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.സുനിത എന്നിവര്‍ മന്ത്രിയില്‍ നിന്ന് ആല്‍ബന്‍ഡസോള്‍ ഗുളിക ഏറ്റുവാങ്ങി.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സി.കെ ജഗദീശന്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ബാബുരാജന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നാരായണ നായ്ക്ക്, എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ ഒരുവയസ് മുതല്‍ 19 വയസ്സുവരെയുള്ള 6,39,964 കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഫെബ്രുവരി 10 ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ 15 ന് ഗുളിക കഴിക്കണം. സ്കൂളുകളിലും അംഗന്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത 1 മുതല്‍ 19 വരെയുള്ള കുട്ടികള്‍ക്കും ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ അംഗന്‍വാടികളില്‍ ഗുളിക വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: