മുംബൈ: എഞ്ചിനീയറിങ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ കമ്പനികള്‍ ജോലിക്കായി സമീപിക്കുന്നത് കുറഞ്ഞതിനെ തുടര്‍ന്ന് സീറ്റുകളിലെ എണ്ണം കുറയ്ക്കുന്നു. എഞ്ചിനീയറിങ് കോളേജുകള്‍ നിരവധി ഐടി, ഐടി ഇതര കമ്പനികളേയും ക്യാമ്പസ് സെലക്ഷന് ക്ഷണിച്ചെങ്കിലും അപൂര്‍വ്വം കമ്പനികള്‍ മാത്രമാണ് എത്തിയത്. അതിനാല്‍ സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് മൂന്നു എഞ്ചിനീയറിങ് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളെയാണ് ഈ കാമ്പസുകളില്‍ നിന്നും വിവിധ കമ്പനികള്‍ നിയമിച്ചത്. ചെന്നൈയിലെ ഒരു കോളേജില്‍ നിന്നും 3000 വിദ്യാര്‍ത്ഥികളെ വരെ കമ്പനികള്‍ ജോലിക്കായി എടുത്തിട്ടുണ്ട്. എല്ലാ കമ്പനികളുടേയും ക്യാംപസ് പ്ലേസ്മെന്റ് നിലവില്‍ 15-20 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ ഈ വര്‍ത്തെ മൊത്തം പ്ലേസ്മെന്റ് 30- 40 ശതമാനമായി. യൂറോപ്യന്‍ യൂണിയനിലെ ബ്രെക്സിറ്റും എച്1ബി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് ക്യാപസ് സെലക്ഷന്റെ എണ്ണം കുറയാന്‍ കാരണമായത്.
ചെന്നൈയില്‍ മൂന്നും ദല്‍ഹിയില്‍ രണ്ടു ക്യാംപസുമുള്ള എസ്ആര്‍എം സര്‍വ്വകലാശാലയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 6,064 വിദ്യാര്‍ത്ഥികളെയാണ് വിവിധ കമ്പനികള്‍ ജോലിക്കായി എടുത്തത്. എന്നാല്‍ ഐടി വിഭാഗത്തില്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് എസ്ആര്‍എം സര്‍വ്വകലാശാല കരിയര്‍ സര്‍വ്വീസ് ഡയറക്ടര്‍ ശ്രീറാം പത്മനാഭന് അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ 6400ഓളം എഞ്ചിനീയറിങ് കോളേജുകളാണ് ഉള്ളത്.
ഇതില്‍ ചില കോളേജുകളുടെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് ഓള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: