ന്യൂദല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരായ ആരോപണം തെളിയിക്കാന്‍ സുപ്രീംകോടതി സുബ്രഹ്മണ്യസ്വാമിക്ക് രണ്ടാഴ്ച സമയം അനുവദിച്ചു.
എയര്‍സെല്‍- മാക്സിസ് ഇടപാടിന് അനുമതി ചിദംബരം നല്‍കുന്നത് 2006ല്‍ ആയിരുന്നു. എന്നാല്‍ ഇത്രയും വലിയ തുകയുടെ നിക്ഷേപം നടത്താന്‍ മന്ത്രിസഭാ സാമ്പത്തിക സമിതിയുടെ അനുമതി ആവശ്യമാണ്. 600 കോടി രൂപവരെയുള്ള നിക്ഷേപത്തിനു മാത്രമേ ധനമന്ത്രിക്ക് അനുമതി നല്‍കാനുള്ള അധികാരമുള്ളുവെന്നും ഹര്‍ജിയില്‍ സുബ്രഹ്മണ്യസ്വാമി ചൂണ്ടിക്കാട്ടുന്നു.
2ജി സ്പെക്ട്രം അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് എന്നിവരെ ഈ കേസ്സുമായി ബന്ധപ്പെട്ട് വെറുതെവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: