തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് കരുതുന്നതായി എബിവിപി ദേശീയ ജനറല്‍സെക്രട്ടറി വിനയ് ബിദ്രെ. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതീമണ്ഡപത്തില്‍ വിദ്യാര്‍ഥി സേവാ ട്രസ്റ്റും വഞ്ചിപൂവര്‍ ഫണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദര്‍ശനം ജിജ്ഞാസ 2017 ലെ ആയുര്‍വേദ ആചാര്യസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് ബിദ്രെ.
ഭാരതത്തിലെ വിദ്യാഭ്യാസത്തെ പൂര്‍ണമായും ഭാരതവത്കരിക്കണമെന്നാണ് രാഷ്ട്രസേവനത്തിന് മുന്‍തൂക്കം നല്കുന്ന എബിവിപി ആവശ്യപ്പെടുന്നത്. പ്രാചീന വിദ്യാഭ്യാസസമ്പ്രദായത്തിലെ മേന്മകള് ഉള്‍ക്കൊണ്ടുവേണം പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരുവശത്ത് വിദ്യാര്‍ഥികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എബിവിപിക്ക് മാത്രമേ ഇത്തരം ശാസ്ത്ര പ്രദര്‍ശനങ്ങള്‍ മറുവശത്ത് സംഘടിപ്പിക്കാനാകൂ. പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിമുന്നേറ്റത്തിന് ശക്തമായ പ്രവര്‍ത്തനങ്ങളാണ് എബിവിപി നടത്തിവരുന്നത്. തിരുവനന്തപുരത്തെ ലോ അക്കാദമി തുടങ്ങിയ സ്വാശ്രയ കോളേജുകള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എബിവിപി നടത്തിയ സമരം അത് തെളിയിക്കുന്നു.
ആയുര്‍വേദം പഠിച്ച് വേണം ആയുര്‍വേദ ചികിത്സ നടത്താനെന്നാണ് എബിവിപിയുടെ മുദ്രാവാക്യം. ആരോഗ്യശാസ്ത്രസാങ്കേതിക മേഖലകളിലെല്ലാം ഇതേ നയമാണ് എബിവിപി പിന്തുടരുന്നതെന്നും വിനയ് ബിദ്രെ കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: