നെടുങ്കണ്ടം: കുടിവെള്ളം ശേഖരിക്കുന്നതിനായി എത്തിയ വീട്ടമ്മമാരെ സ്ഥലം ഉടമ ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ പരുക്കേറ്റ കോമ്പയാര്‍ പൊന്നാങ്കാണി പന്തപ്ലാക്കല്‍ രവിയുടെ ഭാര്യ രേണുക(33)യെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അഞ്ച് വീട്ടമ്മമാരാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുളത്തില്‍ നിന്നും വെള്ളം എടുക്കാന്‍ പോയത്. കുളത്തിന് സമീപമുള്ള കാവല്‍പുരയില്‍ നിന്ന് സ്ത്രീകളെ കല്ലെടുത്ത് എറിയുകയായിരുന്നു. ഭയന്ന ഇവര്‍ ഓടി രക്ഷപെടുന്നതിനിടെ പാറക്കെട്ടില്‍ വീണാണ് രേണുകയ്ക്ക് പരുക്കേറ്റത്. പിന്നാക്ക വിഭാഗത്തില്‍ പെട്ട വീട്ടമ്മയാണ് രേണുക. ഇവിടെനിന്നും പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി വെള്ളം കൊണ്ടുപോയിരുന്നു.
പിന്നീട് വെള്ളം എടുക്കുന്നത് ഉടമ തടഞ്ഞു
. ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന ഒത്തുതീര്‍പ്പ് പ്രകാരം കുളത്തില്‍ നിന്നും വെള്ളം കോരി ബക്കറ്റുകളില്‍ ശേഖരിച്ചശേഷം ഹോസ് ഉപയോഗിച്ച് കൊണ്ടുപോകുവാന്‍ സ്ഥലം ഉടമ സമ്മതിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉടമ ഇതില്‍ നിന്നും പിന്മാറുകയും വെള്ളം എടുക്കുവാന്‍ എത്തുന്നവരെ അസഭ്യം പറയുകയും ഹോസുകള്‍ വെട്ടി നശിപ്പിക്കുകയുമായിരുന്നു ന്നെ പ്രദേശവാസികള്‍ പറഞ്ഞു.
മേഖലയില്‍ ഗ്രാമപഞ്ചായത്തിന്റെയോ മറ്റ് ഏജന്‍സികളുടെയോ കുടിവെള്ള പദ്ധതികള്‍ ഇല്ല. ഇതേത്തുടര്‍ന്നാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള കുളത്തെ നാട്ടുകാര്‍ ആശ്രയിക്കുന്നത്. കുടിവെള്ളം എടുക്കുന്നത് തടയുകയും പട്ടികവിഭാഗക്കാരെ ആക്രമിക്കുകയും ചെയ്തിട്ടും സ്ഥലം ഉടമയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: