തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പുനരവലോകനം നടത്തേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്. സ്വാശ്രയ കോളേജുകള്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായം.
കുറെ കള്ളപ്പണക്കാരും ജാതി മത നേതാക്കളുമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത്. സംവരണം പാലിച്ചും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് ഈടാക്കിയും യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചും വ്യക്തമായ മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാവാമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ പൂര്വവിദ്യര്ത്ഥിസംഗമത്തില് അദ്ധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: