തൊടുപുഴ: എട്ടുവയസുകാരിയെ പീഡിപ്പിച്ച കുട്ടിക്കുറ്റവാളിയ്ക്ക് ഒരു വര്‍ഷം തടവും 75000 രൂപ പിഴയും ശിക്ഷ. ഇടുക്കി പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജോമോന്ജോണ്, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം അഡ്വ.എച്ച്. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ശിക്ഷ വിധിച്ചത്.
തൊടുപുഴ സ്വദേശിനിയായ എട്ടുവയസുകാരിയെയാണ് 2014ല്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനിരായ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് തൊടുപുഴ പോലീസ് കേസെടുത്ത് പ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. കേസ് വിസ്താരത്തിനൊടുവില്‍ കുറ്റകൃത്യത്തിന്റെ ഗൗരവവും പീഡനത്തിരയായ കുട്ടിയുടെ സാമൂഹ്യസ്ഥിതിയും പരിഗണിച്ച് പ്രതിയ്ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
പിഴയായ 75000 രൂപ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയോട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടിക്കുറ്റവാളികള്‍ക്ക് സാധാരണ ശിക്ഷ ലഭിക്കാറില്ല. ഈ വിധി അക്കാരണത്താല്‍ തന്നെ അപൂര്‍വ്വമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: