കൊല്ലം: വഴിയില്‍ കിടക്കുന്ന തൊപ്പികളൊന്നും സിപിഐ ധരിക്കാറില്ലെന്നും ചേരുന്നവ മാത്രമേ ധരിക്കാറുള്ളുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎം പത്രത്തില്‍ വന്ന കോടിയേരിയുടെ ലേഖനത്തെകുറിച്ചു മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോടായിരുന്നു കാനത്തിന്റെ പ്രതികരണം.
ലേഖനത്തില്‍ സിപിഐയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മറ്റ് സഖ്യത്തില്‍ സിപിഐ ഉള്‍പെട്ടിട്ടില്ല. മുന്നണിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലോ അക്കാദമിയില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികളാണ്. സിപിഐയെ ആര്‍ക്കും ഉപദേശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടനകളില്‍ സംഖ്യാബലമല്ല നിലപാടുകളാണ് ശ്രദ്ധേയമെന്ന് അദ്ദേഹം എകെഎസ്ടിയു സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. സ്വാശ്രയകോളജുകള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചാല്‍ നിയമമാകും. വിദ്യാഭ്യാസമേഖലയെ കയറൂരിവിട്ടതിന്റെ അസ്വസ്ഥതയാണ് കലാലയങ്ങളില്‍ കാണുന്നത്.
പുറത്തുവരാത്ത ക്രൂരതകളാണ് കൂടുതലും.
അധ്യപകര്‍ക്കു യോഗ്യതയുണ്ടാകുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സംവിധാനവുമുണ്ടാകണം. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന വിദ്യാലയങ്ങളിലെ നിയമനവും സര്‍ക്കാരിനായിരിക്കണമെന്ന് കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: