പൊന്‍കുന്നം: റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. മുന്‍ഗണന പട്ടികയില്‍ യോഗ്യത നേടുന്നതിന് നിരവധി പേര് തെറ്റായ വിവരങ്ങള്‍ നല്‍കിയതായാണ് കണ്ടെത്തല്‍.
ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ അര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ നിന്നും പുറത്തായതായി ആക്ഷേപമുയര്‍ന്നിരുന്നു. യോഗ്യതയില്ലാത്ത പലരും മുന്‍ഗണനാ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
വ്യാപക പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് തെറ്റുകള്‍ തിരുത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ വ്യാജസത്യവാങ്മൂലം നല്‍കുന്നത് നിയമലംഘനമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീണ്ടും ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.
സ്വന്തമായി, വീടും സ്ഥലവും ഉള്ളവരും ഇതു മറച്ചുവച്ച് മുന്‍ഗണനാപട്ടികയില്‍ ഇടം തേടിയതായി പരിശോധനയില്‍ കണ്ടെത്തി. ഒരു വീട്ടില്‍ തന്നെ ഒന്നിലേറെ കാര്‍ഡിന് അപേക്ഷിച്ചവരുണ്ട്.
വിദേശത്ത് സ്ഥിരമായി താമസിക്കുന്നവരുടെ പേരിലും ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സ്ഥലത്തിന്റെ അളവ് കുറച്ചു കാണിച്ചും വൈദ്യുതി കണക്ഷന് ഇല്ലായെന്നും കാണിച്ചും മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവരുമുണ്ട്.
ചിറക്കടവ്, എലിക്കുളം, മുണ്ടക്കയം, എരുമേലി, മണിമല പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇവയില്‍ പലരും ബിപിഎല്‍, ഐഎവൈ ആനുകൂല്യങ്ങള്‍ നേടിയവരാണ്. ഇവര്‍ മുന്‍കാലങ്ങളില്‍ വാങ്ങിയിട്ടുള്ള റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഉള്‍പ്പെടെ സര്‍ക്കാരിലേയ്ക്ക് ഈടാക്കുന്നതിനും തെറ്റായ വിവരങ്ങള്‍ നല്കിയ നേടിയ റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കുന്നതിനും പ്രൊസിക്യൂഷന് അടക്കമുള്ള നിയമ നടപടികള്‍ക്കും ജില്ലാ ഭരണകൂടത്തിന് ശുപാര്‍ശ നല്കാന് നടപടി ആരംഭിച്ചു.
ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടത്തിയവര്‍ക്ക് നിയമ നടപടികള്‍ നിന്നും ഒഴിവാകുന്നതിന് 18 വരെ താലൂക്ക് സപ്ലൈ ആഫീസില്‍ അവസരമുണ്ടായിരിക്കും. നിയമലംഘനങ്ങളില്‍ സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാര്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.
വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ എം. പി. ശ്രീലത അറിയിച്ചു.
താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി. കെ. ഷൈനി, എ. ജെ. ജോര്‍ജ്, ജയന് ആര്. നായര്‍, കെ. ഇ. വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സ്ക്വാഡാണ് പരിശോധനകള്‍ നടത്തുന്നത്.
പരാതികള്‍ പൊതുജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ 04828 -202543 എന്ന നമ്പറില്‍ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: